ന്യൂദല്‍ഹി: കാശ്മീരിലും ദല്‍ഹിയിലും അതിശൈത്യം തുടരുന്നു. ശ്രീനഗറില്‍ താപനില 3.3 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയാണ്. ലഡാക്കില്‍ താപനില മൈനസ് 15 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. വടക്കന്‍ കശ്മീരിലെ ഗുല്‍മാര്‍ഗിലെ സ്കൈ റിസോര്‍ട്ടും തണുത്തുറയുകയാണ്. മൈനസ് 11.6 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടുത്തെ താപനില.
ഒരാഴ്ച കൂടി കഠിന തണുപ്പു തുടരുമെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തലസ്ഥാന നഗരിയില്‍ റെക്കോഡ് താപനിലയാണു രേഖപ്പെടുത്തിയത്. നഗരത്തില്‍ ഇന്നു രേഖപ്പെടുത്തിയ താപനില 3.3 ഡിഗ്രി സെല്‍ഷ്യസാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ താപനിലയാണിത്. ഏഴു ഡിഗ്രി വരെയായിരുന്നു ഇതുവരെയുളള റെക്കോഡ് താപനില. ആറ് ഡിഗ്രിയായിരുന്നു വെള്ളിയാഴ്ചത്തെ ഏറ്റവും കുറഞ്ഞ താപനില.
കനത്ത മഞ്ഞും ശീതക്കാറ്റും മുഖേന ജനജീവിതം പൂര്‍ണമായും സ്തംഭിച്ചു. റോഡ്, റെയ്ല്, വ്യോമഗതാഗതങ്ങളും തടസപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: