ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണക്കേസില്‍ ലഷ്കര്‍ ഭീകരന് ഡേവിഡ് കോള്മാന് ഹെഡ്ലി ഉള്‍പ്പെടെ ഒമ്പതു പേര്‍ക്കെതിരേ എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചു. പട്യാല ഹൗസിലെ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഭീകരാക്രമണ പദ്ധതി, ഗൂഢാലോചന തുടങ്ങിയ കേസുകളിലാണു കുറ്റപത്രം.
ജനുവരി ഏഴിനു കുറ്റപത്രത്തെ സംബന്ധിച്ച വിശദമായ പരിശോധന നടത്തും. ഇതിനുശേഷം പ്രതികളെ ചോദ്യം ചെയ്യാന്‍ എന്‍.ഐ.എയ്ക്ക് അനുമതി ലഭിക്കുമെന്നാണു പ്രതീക്ഷ. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം എന്‍.ഐ.എയ്ക്ക് അനുമതി നല്‍കിയിരുന്നു.
ഹെഡ്ലിക്കൊപ്പം കനേഡിയന്‍ പൗരത്വമുളള പാക്കിസ്ഥാന്‍കാരനായ തഹാവൂര്‍ ഹുസൈന് റാണ, ലഷ്കര്‍ ഇ തോയ്ബ സ്ഥാപകന്‍ ആസിഫ് മുഹമ്മദ് സയിദ്, അല്‍ക്വയ്ദ കമാന്‍ഡര്‍ ഇല്യാസ് കശ്മീരി, സാഖിയൂര്‍ രഹ്മാന് ലഖ് വി, സാജിദ് മാലിക്, പാക് സൈന്യത്തില്‍ നിന്നു വിരമിച്ച അബ്ദു റഹ്മാന് ഹാഷിമി, പാക് ചാരസംഘടന ഐ.എസ്.ഐയുടെ ഉദ്യോഗസ്ഥരായ മേജര്‍ ഇക്ബാല്‍, മേജര്‍ സമീര്‍ അലി എന്നിവരാണ് കുറ്റപത്രത്തിലുളള മറ്റുളളവര്‍.
മുംബൈ ഭീകരാക്രമണം ഉള്‍പ്പെടെ രാജ്യത്തെ നടുക്കിയ നിരവധി ആക്രമണങ്ങളിലാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. 2009 നവംബറിലാണ് ഹെഡ്ലിക്കും റാണെയ്ക്കും എതിരേ ദേശീയ അന്വേഷണ ഏജന്‍സി കേസ് രജിസ്റ്റര്‍ ചെയ്തത്. ഭീകരാക്രമണത്തിനുളള റൂട്ട് മാപ്പ് തയാറാക്കിയതു ഹെഡ്ലിയായിരുന്നെന്ന് എന്‍.ഐ.എ കണ്ടെത്തി. മാത്രമല്ല ആക്രമണത്തിനു മുന്‍പ് ഒമ്പതു തവണ ഇയാള്‍ മുംബൈയില്‍ എത്തിയിരുന്നു.
ഹെഡ്ലിയും റാണെയും ഇപ്പോള്‍ അമേരിക്കന്‍ പോലീസ് കസ്റ്റഡിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: