കൊച്ചി: അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് യഥാസമയം ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി കേസെടുത്തു.
എച്ച്എംടി റോഡില്‍ കാറിനു പിന്നില്‍ തട്ടി നിയന്ത്രണം വിട്ടുമറിഞ്ഞ ബൈക്കില്‍ നിന്നും തെറിച്ചുവീണ കാഞ്ഞൂര്‍ പുതിയേടം രഘുനന്ദനന്റെ മകന് കെ.ആര്. അഖിലാണ് (22) മരിച്ചത്.
കളമശ്ശേരി മെഡിക്കല്‍ കോളേജിലെത്തിച്ച അഖിലിനെ പ്രാഥമിക ചികിത്സ നല്കിയ ശേഷം ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. ആംബുലന്‍സ് കിട്ടാന്‍ താമസിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ കിടത്തി. വൈകിയെത്തിയ ആംബുലന്‍സില്‍ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോള്‍ യുവാവ് വഴിമദ്ധ്യേ മരിച്ചു.
കാക്കനാട് ഇന്‍ഫോപാര്‍ക്കിലെ ഐ.ടി. കമ്പനിയില്‍ ഉദേ്യാഗസ്ഥനായിരുന്നു അഖില്‍.
കളമശ്ശേരി മെഡിക്കല്‍ കോളേജ് സൂപ്രണ്ട്, ജില്ലാകളക്ടര്‍, കൊച്ചി ജില്ലാ പോലീസ് മേധാവി എന്നിവര്‍ അനേ്വഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജസ്റ്റിസ് ജെ.ബി. കോശി നിര്‍ദ്ദേശിച്ചു. ജനുവരി 11 ന് രാവിലെ മണിക്ക് കാക്കനാട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കുമ്പോള്‍ വിശദീകരണങ്ങള്‍ സമര്‍പ്പിക്കണം. സി.ജെ. ജോണ്സന് നല്കിയ പരാതിയിലാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: