കളമശേരി: പൊതുമരാമത്ത് വകുപ്പില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഫെബ്രുവരി മുതല്‍ സോഫ്റ്റ് വെയര്‍ സംവിധാനം പൂര്‍ണ്ണമായി നടപ്പാക്കുമെന്ന് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. കളമശേരി പൊതുമരാമത്ത് ഗസ്റ്റ് ഹൗസില്‍ നടന്ന പത്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കേന്ദ്ര പൊതുമരാമത്തിന്റെ മാനദണ്ഡമനുസരിച്ച് നിലവില്‍ കെട്ടിടവിഭാഗം സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഓണ്‍ലൈനായാണ് എസ്റ്റിമേറ്റുകള്‍ എടുക്കുന്നത്.
ഇതേ സോഫ്റ്റ് വെയറിലൂടെ ബില്ലിംഗ് സംവിധാനം, പ്രവര്‍ത്തന പുരോഗതി വിലയിരുത്തല്‍, ഇപെയ്മെന്റെ്റ് സംവിധാനം എന്നിവ അടുത്ത വര്‍ഷത്തോടെ ആരംഭിക്കുമെന്നും പൊതുമരാമത്ത് മന്ത്രി പറഞ്ഞു. നാല്പത് വര്‍ഷത്തിനു ശേഷം പുതുക്കിയ പൊതുമരാമത്ത് മാന്വല്‍ പ്രകാരം ഗുണനിലവാര പരിശോധനയ്ക്കായി ജില്ലാതല ലാബുകളും എല്ലായിടത്തും ആരംഭിച്ചു കഴിഞ്ഞു. പുതിയ ക്വാളിറ്റി മാന്വലും ലബോറട്ടറി മാന്വലും അടുത്ത ആഴ്ച പുറത്തിറക്കുമെന്നും ഇബ്രാഹിം കുഞ്ഞ് അറിയിച്ചു.
വകുപ്പുസെക്രട്ടറി എ.പി. ഹനീഷ്, കെട്ടിട വിഭാഗം ചീഫ് എഞ്ചീനിയര്‍ എം. പെണ്ണമ്മ, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.ടി. ബിന്ദു എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: