ക്കുളത്തുകാവ്(ആലപ്പുഴ): ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ നാരീപൂജ ഭക്തിസാന്ദ്രമായി. നാരീപൂജയോടു അനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനം കോട്ടയം അസി. കളക്ടര്‍ ഡോ. ദിവ്യാ എസ്. അയ്യര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.
ദിവ്യാ എസ്. അയ്യരുടെ അമ്മ ഭഗവതി അമ്മാളിന്റെ പാദം കഴുകി പുജിച്ച് ക്ഷേത്ര മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരിയും, ക്ഷേത്ര ചീഫ് അഡ്മിനിസ്ട്രേറ്റര്‍ മണിക്കുട്ടന്നമ്പൂതിരിയും പുജാ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം വഹിച്ചു. അഡ്മിനിസ്ട്രേറ്റര്‍ അഡ്വ. കെ. കെ. ഗോപാലകൃഷ്ണന് നായര്‍, രമേശ് ഇളമണ്‍ നമ്പുതിരി, ഹരിക്കുട്ടന് നമ്പുതിരി, പി.ഡി. കുട്ടപ്പന്, സന്തോഷ് ഗോകുലം എന്നിവര്‍ പ്രസംഗിച്ചു. സ്ത്രീയെ ദേവിയായി സങ്കല്‍പ്പിച്ച് പൂജിച്ചു സ്ത്രീയില്‍ ദൈവാംശം കല്‍പ്പിക്കുന്ന വിശ്വാസ പ്രമാണവുമായാണ് നാരീപൂജ നടത്തുന്നത്.
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുമ്പോള്‍ ഈ സങ്കല്‍പ്പത്തിന്റെ പ്രസക്തി ഏറുകയാണ്. സ്ത്രീയെ ആദരിച്ചാല്‍ വീടുകള്‍ ശ്രീ കോവിലുകളാവും. അനാദരിച്ചാല്‍ അവിടെ അശാന്തിയുടെ വിളനിലവും. സ്ത്രീയെ ദേവീ തുല്യം ആദരിച്ചുപോന്ന ഭാരതീയ സംസ്കാരത്തിന്റെ മഹത് സന്ദേശം ഉയര്‍ത്തുകയാണ് നാരീപൂജയിലൂടെ. കേരളത്തിന് അകത്തും പുറത്തും നിന്നുള്ള പതിനായിരക്കണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: