കൊല്ലം: കരുനാഗപ്പള്ളിയിലും അടൂരിലും ശൂരനാട്ടും ദളിത് പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതികളെ സംരക്ഷിക്കാന്‍ എത്തിയതില്‍ ഉന്നതര്‍ക്ക് ബന്ധം. കേസ് ഇല്ലതാക്കാന്‍ ഇതേ ഉന്നതര്‍ ഇടപെടുന്നതായും സൂചന.
ദിവസങ്ങള്‍ക്ക് മുമ്പാണ് അടൂരിലും ശൂരനാട്ടും വച്ച് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികള്‍ കൂട്ട ബലാല്‍സംഗത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ക്ക് വേണ്ടി ബന്ധപ്പെട്ടതും ഉന്നതരാണെന്ന് വ്യക്തം.
സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇതിനെതിരെ പ്രതികരിക്കാനോ പ്രതിഷേധിക്കാനോ ആരും തയ്യാറാകാതിരിക്കുന്നത് പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള അവസരമായി മാറിയിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെല്ലാം യൂത്ത് കോണ്‍ഗ്രസിന്റെയും ഡിവൈഎഫ്ഐയുടെയും സജീവപ്രവര്‍ത്തകരാണ്.
കഴിഞ്ഞ 3, 4 തീയതികളില്‍ കടമ്പനാട് സ്വദേശിയായ വിദ്യാര്‍ത്ഥിനിയെ കെട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ രതീഷ് യൂത്ത് കോണ്‍ഗ്രസ് ടൗണ്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറിയും കണ്ണന് സജീവപ്രവര്‍ത്തകനുമാണ്. ഇവരെ അറസ്റ്റ് ചെയ്ത് മിനിട്ടുകള്‍ക്കുള്ളില്‍ എംഎല്‍എയുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്ന ആരോപണം ശക്തമാണ്. ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകളും വളരെ നിസാരമാണ്. കേസിലെ മറ്റ് പ്രതികളായ ഹരിലാല്‍, ശ്യാംരാജ്, ശരത്ത് വിഷ്ണു എന്നിവര്‍ സജീവ ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ്.
അടൂരിലും ശൂരനാട്ടും വച്ച് ഒമ്പതിലും പത്തിലും പഠിക്കുന്ന കുട്ടികളെ ഷാള്‍ ഉപയോഗിച്ച് കെട്ടിയിട്ട ശേഷം കൂട്ടബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്ന സംഭവം നാടിനെ ഞെട്ടിച്ചിരുന്നു.
എന്നാല്‍ ഈ സംഭവത്തെ തുടക്കത്തില്‍ തന്നെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഇല്ലാതാക്കന്‍ ശ്രമം നടന്നു. കേസെടുത്ത ഡിവൈഎസ്പി കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയവരെ ഭീഷണിപ്പെടുത്തിയിരുന്നു. സംഭവത്തിന് പിന്നില്‍ ഉന്നതരുണ്ടെന്ന ആരോപണം ഉയര്‍ന്നപ്പോഴാണ് കേസ് രജിസ്റ്റര്‍ ചെയതത്. എന്നാല്‍ സംഭവത്തില്‍ യുവജന സംഘടനകളോ വനിതാ സംഘടനകളോ മറ്റ് സാമൂഹിക സംഘടനകളോ ഇടപെട്ടില്ലയെന്നത് പ്രതികളായവര്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് നിയമസഭയിലും പ്രതികരണം ഉണ്ടായില്ല.
മഹിളാ ഐക്യവേദി പ്രതിഷേധിച്ചു
ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനികളെ കെട്ടിയിട്ട് ക്രൂരമായി കൂട്ടബലാല്‍സംഗത്തിനിരയാക്കിയ സംഭവത്തിലെ പ്രതികളെ സംരക്ഷിക്കാന്‍ നടത്തുന്ന നീക്കം ആവസാനിപ്പിക്കണമെന്ന് മഹിളഐക്യവേദി ജില്ലാ സമിതി ആവശ്യപ്പെട്ടു.
പെണ്‍കുട്ടികളെ പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചിട്ടുണ്ട്. ബീച്ച് കാണിക്കാം എന്ന വ്യാജേന പാവപ്പെട്ട വീട്ടിലെ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതാണെന്ന് പോലീസിന് വ്യക്തമായി അറിയാവുന്നതാണ്. കുട്ടികള്‍ ഈ വിവരം അധ്യാപകരോട് പറഞ്ഞിരുന്നു. എന്നാല്‍ പ്രതികളുടെ രാഷ്ട്രീയ ഉന്നതബന്ധം കാരണം ഇത് പുറത്തറിയാതിരിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പ്രതിഷേധാര്‍ഹമാണ്.പ്രതികളെ സംരക്ഷിക്കാന്‍ നടത്തുന്ന നീക്കം ഒരു കാരണവശാലും അനുവദിക്കില്ലെന്നും എല്ലാപ്രതികളെയും മാതൃകപരമായി ശിക്ഷിക്കണമെന്നും മഹിളാഐക്യവേദി ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. രക്ഷാധികാരി പ്രൊഫ.ശാന്തകുമാരി, ജനറല്‍ സെക്രട്ടറി രമ്യാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: