ന്യൂദല്‍ഹി: ദല്‍ഹിയില്‍ പുതുവര്‍ഷാരംഭത്തില്‍ 15 ദിവസം സ്കൂളുകള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു.
സര്‍ക്കാരിന്റെ പുതിയ ഗതാതഗ പരിഷ്കരണത്തിന്റെ ഭാഗമായാണിത്. ഗതാഗത പരിഷ്കരണം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന ജനുവരി 1 മുതല്‍ 15 വരെയാണ് വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കുക.
സ്കൂള്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് എല്ലാ സര്‍ക്കാര്‍, അണ് എയിഡഡ്, എയിഡഡ് സ്കൂളുകള്‍ക്കും അവധിക്കാലം സംബന്ധിച്ച ഉത്തരവ് നല്‍കിയിട്ടുണ്ട്. സ്കൂള്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റും സ്കൂള്‍ അധികൃതരുമായി നടന്ന ചര്‍ച്ചയില്‍ ഇതുസംബന്ധിച്ച് നേരത്തേ തീരുമാനമായിരുന്നു.
ജനുവരി ഒന്നു മുതല്‍ 15വരെ സ്കൂള്‍ ബസുകള്‍ ദല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ കീഴില്‍ ഓടും. ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമേ സ്വകാര്യ വാഹനങ്ങള്‍ പുറത്തിറക്കാവൂ എന്ന നയം നടപ്പിലാക്കുമ്പോള്‍ പൊതുഗതാഗതത്തിന് കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കേണ്ടിവരും.
നിലവില്‍ ദല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പേറേഷന്റെ 2000 ബസുകളാണ് സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ യാത്രക്ക് ഉപയോഗിക്കുന്നത്. ഈ ബസുകള്‍ പുതിയ ട്രാഫിക് പരിഷ്കരണത്തിന് ഉപയോഗിക്കും. അധികമായി ഓടുന്ന ഈ 2000 ബസുകളില്‍ പകുതി സീറ്റുകള്‍ സ്ത്രീകള്‍ക്ക് സംവരണം ചെയ്യാനും തീരുമാനമായിട്ടുണ്ട്.
ദല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം വന്‍തോതില്‍ വര്‍ദ്ധിച്ചതോടെയാണ് സര്‍ക്കാര്‍ പുതിയ നടപടികളുമായി രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: