നാദാപുരം: മാവോയിസ്റ്റ് നേതാവ് രൂപേഷിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. നാല് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വാങ്ങിയ രൂപേഷിനെ നാദാപുരം പോലീസ് സ്റ്റേഷനില്‍ ഏര്‍പ്പെടുത്തേണ്ടി വരുന്ന സുരക്ഷ പരിഗണിച്ച് മൂന്നാം ദിവസമായ ഇന്നലെ തന്നെ കോടതിയില്‍ തിരിച്ച് ഹാജരാക്കുമെന്നാണ് പോലീസ് അറിയിച്ചിരുന്നത്.
ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ രൂപേഷിനെ കൂടുതല്‍ ചോദ്യം ചെയ്യണമെന്ന തീരുമാനമെടുത്തതിനെത്തുടര്‍ന്നാണ് കോടതിയില്‍ ഹാജരാക്കല്‍ ഒരു ദിവസത്തേക്ക് കൂടി നീട്ടിയത്. കഴിഞ്ഞ ദിവസം രൂപേഷിനെ വിലങ്ങാട് വായാട് ആദിവാസി കോളനിയില്‍ എത്തിച്ച് തെളിവെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഇയാളെ വനത്തില്‍ എത്തിച്ച് തെളിവെടുത്തതായും തുടര്‍ന്ന് ഇയാള്‍ ഇതിന് മുമ്പ് വായാട് വനത്തില്‍ വെച്ച വസ്ത്രങ്ങളും പോലീസിന് കാട്ടിക്കൊടുത്തതായും ഇവ കസ്റ്റഡിയില്‍ എടുത്തതായും പോലീസ് പറയുന്നു. രൂപേഷിനെ കസ്റ്റഡിയില്‍ താമസിപ്പിച്ചിരിക്കുന്ന നാദാപുരം പോലീസ് ലോക്കപ്പും സ്റ്റേഷന് കെട്ടിടവും പരിസരവും നിരീക്ഷണ ക്യാമറയുടെ പരിധിയിലാണ്. ജനറേറ്റര്‍ ഉപയോഗിച്ച് പ്രത്യേക ലൈറ്റ് സംവിധാങ്ങളും പരിസരങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. പോലീസ് സ്റ്റേഷന് തണ്ടര്‍ബോള്‍ട്ട് അടക്കമുള്ള സായുധ സേനയുടെ കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാവോയിസ്റ്റ് സാന്നിദ്ധ്യം നിലനില്‍ക്കുന്ന വിലങ്ങാട് മലയോരത്തോട് ചേര്‍ന്ന് നില്ക്കുന്ന സ്ഥലമായതിനാല്‍ 24 മണിക്കൂറും പോലീസ് കനത്ത ജാഗ്രതയിലാണ്. സ്റ്റേഷനില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവരെ മെറ്റല്‍ ഡിക്റ്റക്ട്ടര് അടക്കമുള്ളവയുടെ പരിശോധനക്ക് ശേഷമാണ് കടത്തി വിടുന്നത്. രൂപേഷിന്റെ സാന്നിദ്ധ്യം നിമിത്തം സ്റ്റേഷനിലെ സാധാരണ പ്രവര്ത്തനനങ്ങള് തടസ്സപ്പെട്ട അവസ്ഥയിലാണ്. സ്റ്റേഷന് ലോക്കപ്പില്‍ മറ്റു പ്രതികളെ പാര്‍പ്പിക്കാനും പറ്റാത്ത സ്ഥിതിയുമുണ്ട്. ഈ അവസ്ഥയില്‍ ഇയാളെ ഇന്ന് കോടതിയില്‍ തിരിച്ചേല്‍പ്പിക്കുന്നതോടെ തങ്ങളുടെ പിരിമുരുക്കം കുറയുമെന്ന ആശ്വാസത്തിലാണ് പോലീസുകാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: