തുറവൂര്‍: നാട്ടു തോടുകളിലേയും ജലാശയങ്ങളിലേയും മാലിന്യനിക്ഷേപം രോഗഭീതി പരത്തുന്നു.ചേര്‍ത്തല താലൂക്കിന്റ വടക്കു പടിഞ്ഞാറന്‍ മേഖലയിലെ തീരപ്രദേശങ്ങളിലേയും കായലോര മേഖലയിലേയും ജലാശയങ്ങളും പൊതു തോടുകളും കേന്ദ്രീകരിച്ചാണ് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്.
പട്ടണക്കാട് പഞ്ചായത്തിലെ കണ്ടക്കാപ്പള്ളി തോട്,പഴങ്ങാട്ട് ചാല്, കോതകുളങ്ങര തോട്,പൊന്നാംവെളി തോട്,കൈതത്തോട്,തുറവൂര്‍ പഞ്ചായത്തിലെ കാരാളംതോട്, ദേശതോട്, കുത്തിയതോട് പഞ്ചായത്തിലെ കുറുമ്പിച്ചാല്, അമാല്ഗംതോട്, പള്ളിത്തോട് പൊഴിച്ചാല്‍, കോടംതുരുത്തിലെ വല്ലേത്തോട്, ചമ്മനാട് തോട്, കുത്തിയതോട് മാര്‍ക്കറ്റ് തോട്, നീണ്ടകര തോട്, എഴുപുന്ന പഞ്ചായത്തിലെ കോങ്കരി തോട്,കുടപുറംതോട്, ശ്രീനാരായണപുരം തോട്, ചക്കരച്ചാല്‍, അരൂര്‍ പഞ്ചായത്തിലെ ചന്തിരൂര്‍ തോട് കൈതപ്പുഴകായല്, കോട്ടപ്പുറം തോട്, വെളുത്തുള്ളി തോട് തുടങ്ങിയ തോടുകളിലും ജലാശയങ്ങളിലുമെല്ലാം മലിനകരണം രൂക്ഷമാണ്.
അറവുശാലകളില്‍ നിന്നും വിവാഹ-അടിയന്തര വീടുകളില്‍ നിന്നും മത്സ്യ സംസ്ക്കരണ ശാലകളില്‍ നിന്നും മറ്റുമുള്ള മാലിന്യങ്ങള്‍ക്കൊപ്പം ഫഌറ്റുകളില്‍ നിന്നും കരാര്‍ വ്യവസ്ഥയില്‍ ശേഖരിച്ചു കൊണ്ടുവരുന്ന കക്കൂസ് മലിന്യങ്ങളും പൊതു ജലാശയങ്ങളിലാണ് നിക്ഷേപിക്കുന്നത്.ഇതിനെതിരെ നടപടിയെടുക്കേണ്ട ത്രിതല പഞ്ചായത്തധികൃതരും ആരോഗ്യ വകുപ്പും ഇതിനെല്ലാം ഒത്താശ ചെയ്യുകയാണെന്നാണ് പൊതുവെ ഉയരുന്ന ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: