ചവറ: ബിജെഎം ഗവ.കോളജിന്റെ തെക്കുവശത്തുളള പൊതുവഴി പോലീസിന്റെ സഹായത്തോടെ കെട്ടിയടക്കാന്‍ കോളജ് പിടിഎ എക്സികൂ്യട്ടിവ് യോഗം തീരുമാനിച്ചു. കോളജിനു കിഴക്ക് ഭാഗത്തുളള താമസക്കാരും തോട്ടിനുവടക്ക് വാര്‍ഡിലെ ഭൂരിപക്ഷംപേരും തലമുറകളായി ഉപയോഗിച്ചു വരുന്ന വഴിയാണ് ഇപ്പോള്‍ അടയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
കോളജ് സ്ഥാപിക്കുന്നതിന് മുമ്പ് മൂന്നു വഴികള്‍ ദേശീയ പാതയില്‍ നിന്നും സമീപവാസികള്‍ക്ക് യാത്ര ചെയ്യാനായി കിഴക്കോട്ടുണ്ടായിരുന്നു. കോളജ് ആരംഭത്തോടെ ഇത് ഒന്നായി തീര്‍ന്നു. തോട്ടിനുവടക്ക് വാര്‍ഡിലെ രണ്ടു പഞ്ചായത്ത് റോഡുകള്‍ വന്നുചേരുന്നത് ഈ വഴിയിലേക്കാണ്. വഴി കെട്ടിയടയ്ക്കുന്നതിന് എതിരെ ജില്ലാകളക്ടര്‍. തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍, കോളജിയേറ്റ് എഡ്യൂക്കേഷന്‍ ഡയറക്ടര്‍, കോളജ് പ്രിന്‍സിപ്പല്‍ എന്നിവരെ പ്രതി ചേര്‍ത്ത് സമീപവാസിയും സാമൂഹ്യ പ്രവര്‍ത്തകനുമായ ചവറ സുരേന്ദ്രന്‍പിള്ള കരുനാഗപളളി മുനിസിഫ് കോടതിയില്‍ അഡ്വ.രാജീവ് രാജധാനി, അഡ്വ.വി.കെ.മധു എന്നിവര്‍ മുഖേന അന്യായം ഫയല്‍ ചെയ്തു. കേസ് സ്വീകരിച്ചുകൊണ്ട് മുനിസിഫ് കെ.എം.വാണി പ്രതികള്‍ക്ക് നോട്ടീസ് അയയ്ക്കാനും അഡ്വ.ടി.വി.ഇന്ദുവിനെ കമ്മീഷനായി നിയോഗിച്ചുകൊണ്ടും ഉത്തരവിട്ടു.
വഴി കെട്ടിയടയ്ക്കുന്നതില് പ്രതിഷേധിച്ച് പരിസരവാസികള്‍ യോഗം ചേര്‍ന്ന് തോട്ടിനുവടക്ക് റോഡ് സംരക്ഷണ കര്‍മ സമിതി രൂപികരിച്ചു. റോഡ് നിലനിര്‍ത്താനായി കേസില്‍ കക്ഷിചേരാന്നും അധിക്യത സ്ഥനങ്ങളില്‍ നിവേദനം നല്‍കാനും തീരുമാനിച്ചു.ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദുക്യഷ്ണകുമാര് അധ്യക്ഷത വഹിച്ചു. ചവറ സുരേന്ദ്രന് പിളള, അഡ്വ. വി. കെ. മധു, അഡ്വ. ജി. പ്രവീണ്‍കുമാര്‍, സി. ജയകുമാര്‍, കെ. ക്യഷ്ണന്‍കുട്ടി, റിട്ട. സുബേദാര്‍ മേജര്‍ ജി. രാമക്യഷ്ണപിളള, പ്രണവം എസ്. സജീവ്കുമാര്‍, ടി. തങ്കപ്പന്, ആര്. പ്രദീപ്, കുമ്പഴ ശശിധരന്‍പിള്ള തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: