ആലപ്പുഴ: കേരളത്തിലെ കാര്‍ഷിക കോളേജുകളിലും, യൂണിവേഴ്സിറ്റികളിലും രാസവളങ്ങളും കീടനാശിനിയും ഉപയോഗച്ചുള്ള കൃഷിരീതികളാണ് പഠിപ്പിക്കുന്നത്. ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ മറുവശത്ത് കീടനാശിനികളും, രാസവളങ്ങളും ഉപയോഗിച്ച് എങ്ങനെ വിളവുകൂട്ടാമെന്നുളള പാഠങ്ങളാണ് നല്‍കുന്നതെന്ന് ഇതില്‍ സര്‍ക്കാരുകള്‍ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും നടന് ശ്രീനിവാസന്. ജില്ല അഗ്രിഹോള്ട്ടികള്ച്ചറല് സോസൈറ്റിയും സംസ്ഥാന കൃഷിവകുപ്പും എസ്ഡി കോളേജിലെ ബോട്ടണിവിഭാഗവും സംയുക്തമായി ആലപ്പുഴ എസ്ഡിവി സ്കൂളില്‍ സംഘടിപ്പിച്ച കാര്‍ഷിക വ്യവസായിക മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗമില്ലാത്ത ഒരു സമൂഹത്തെ വാര്‍ത്തെടുക്കാനുള്ള പ്രചോദനമാണ് ഇത്തരം മേളകള്‍കൊണ്ട് സാധ്യമാകുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. എ.എം.ആരീഫ് എഎല്‍എ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കളക്ടര്‍ എന്‍.പദ്മകുമാര്‍, എഡിഎം പി.ആര്.ആസാദ്, രവിപാലത്തിങ്കല് വാര്‍ഡ് കൗണ്‍സിലര്‍ ഐ.ലത തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: