കറാച്ചി: ഒത്തുകളി വിവാദത്തെത്തുടര്‍ന്ന് അഞ്ച് വര്‍ഷത്തെ വിലക്ക് നേരിട്ട് പാക്കിസ്ഥാന് പേസര്‍ മുഹമ്മദ് ആമിറിന് തിരിച്ചുവരവ്. ന്യൂസിലന്‍ഡിനെതിരായ ക്രിക്കറ്റ് പരമ്പരയ്ക്കുള്ള പാകിസ്ഥാന് ടീമിന്റെ തയാറെടുപ്പ് ക്യാമ്പിലേക്കാണ് ആമിറിനെ വിളിച്ചത്. 21 മുതല്‍ ജനവരി ആറു വരെ ലാഹോറില്‍ നടക്കുന്ന ക്യാമ്പിലേക്ക് 26 പേരെ തെരഞ്ഞെടുത്തു.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിലക്കിയെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ സജീവമായിരുന്നു ആമിര്‍. അടുത്തിടെ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ചിറ്റഗോങ് വൈക്കിങ്സിനു വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയത് ഇദ്ദേഹമായിരുന്നു. അതേസമയം, താരത്തിന്റെ മടങ്ങിവരവില്‍ പാക് ടീമിലെ ചില കളിക്കാര്‍ അതൃപ്തരെന്നു സൂചന. എന്നാല്‍, പിസിബി ചെയര്മാന് ഷഹരിയാര്‍ ഖാനും ബൗളിങ് കോച്ച് വഖാര്‍ യൂനുസും താരത്തിന്റെ മടങ്ങിവരവ് സ്വാഗതം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: