ആലപ്പുഴ: കേരളത്തിലെ ന്യൂനപക്ഷം മുസ്ലിങ്ങളല്ലെന്നും ബ്രാഹ്മണരാണെന്നുമുള്ള ശാസ്ത്രസാഹിത്യപരിഷത്ത് മുതിര്‍ന്ന നേതാവ് എം. പി. പരമേശ്വരന്റെ അഭിപ്രായം തെറ്റാണെന്നും പരമേശ്വരന് വിഡ്ഢിയാണെന്നും ജി. സുധാകരന് എംഎല്‍എയുടെ പരിഹാസം.
കേരള ഗ്രന്ഥശാല സംഘം ദക്ഷിണമേഖലാ സമ്മേളനം ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം. പി. പരമേശ്വരന് മാത്രമേ വിഎസിനെ കഴുതയെന്ന് വിളിക്കാനാകൂ.
പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട പരമേശ്വരന് എന്തും പറയാം. ഇടതുപക്ഷ ബുദ്ധിജീവികളെന്ന് ധരിക്കുന്നവര്‍ വലതുപക്ഷ ബുദ്ധിജീവികളേക്കാള്‍ നാറ്റം വഹിക്കുന്നവരാണ്. നാലഞ്ചു പേര് മാത്രമല്ല, തങ്ങളും പരിഷത്തുകാരാണെന്നും സുധാകരന് അവകാശപ്പെട്ടു. നിലവിളക്ക് കൊളുത്താത്തത് കുറ്റമാണെന്ന തരത്തില്‍ പ്രചാരണം നടത്തുന്നത് വര്‍ഗ്ഗീയതയാണെന്നും സൂധാകരന് പറഞ്ഞു. ഒരു വിഗ്രഹത്തെയും ആരാധിക്കാത്തതിനാല്‍ മുസ്ലിങ്ങള്‍ നിലവിളക്ക് കൊളുത്താറില്ല. താന്‍ നിലവിളക്ക് കൊളുത്തുന്നത് ഈശ്വരരാധാനയുടെ ഭാഗമായല്ലെന്നും സുധാകരന് പറഞ്ഞു.
ഫെയ്സ്ബുക്ക് ഗുണ്ടായിസം ഇന്നത്തെ ഏറ്റവും വലിയ സാംസ്കാരിക വെല്ലുവിളിയായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിഎസിനെയും പിണറായിയേയും ഒഴിവാക്കി തോമസ് ഐസക്കിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന് തുറന്നു പറഞ്ഞതു മുതല്‍ സിപിഎമ്മിലെ ഒരു വിഭാഗം എം. പി. പരമേശ്വരനെ കടന്നാക്രമിക്കുന്നതിനിടെയാണ് സുധാകരന്റെ പരിഹാസമെന്നത് ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: