വൈക്കം: വൈക്കം താലൂക്കില്‍ അനധികൃത ചിട്ടി സ്ഥാപനങ്ങള്‍ പെരുകുമ്പോളും നടപടിയെടുക്കാന്‍ തയ്യാറാകാത്ത അധികൃതതുടെ നടപടിയില്‍ ദുരൂഹത. താലൂക്കില്‍ പ്രവര്‍ത്തിക്കുന്ന ചിട്ടിസ്ഥപനങ്ങള് പലതും നിക്ഷേപകരെ പറ്റിച്ച് മുങ്ങുന്നത് പതിവാകുമ്പോഴും പോലീസ് ഉള്‍പ്പെടെയുള്ളവര്‍ മൗനം പാലിക്കുകയാണ്. രണ്ട് വര്‍ഷത്തിനുള്ളില്‍ ആറോളും ചിട്ടിസ്ഥാപനങ്ങളാണ് കോടിക്കണക്കിന്് രൂപയുമായി നിക്ഷേപകരെ കബളിപ്പിച്ച് മുങ്ങിയത്.വൈക്കത്ത് മുപ്പതിലധികും ചിട്ടിസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നാല്‍ ഇതില്‍ ഭൂരിഭാഗം ചിട്ടിസ്ഥാപനങ്ങള്‍ നടത്തുന്ന ചിട്ടികള്‍ രജിസ്ട്രര്‍ ചെയ്തിട്ടില്ലെന്ന്് വിവരാവകാശരേഖകളില്‍ വ്യക്തമാവുന്നു.രജിസേ്ട്രഷനില്ലാത്ത ചിട്ടി സ്ഥാപനങ്ങളാണ് നിക്ഷേപകരെ കബിളിപ്പിക്കുന്നത് .വൈക്കം സബ് രജിസ്ട്രാര്‍ ഓഫീസില്‍ 13 ചിട്ടിസ്ഥാപനങ്ങള്‍ മാത്രമാണ് ചിട്ടികള്‍ രജിസ്ട്രര്‍ചെയ്ത് ബോണ്ട് കെട്ടിയിരിക്കുന്നത് ബാക്കി ഒന്നിനും നീയമപരമായ അംഗികാരം ഇല്ലെന്ന് വൈക്കം സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നുകിട്ടിയിട്ടുള്ള വിവരാവകാശ രേഖയില്‍ വ്യക്തമാക്കുന്നുണ്ട്്.ചിട്ടിസ്ഥാപനങ്ങള്‍ ചിട്ടി രജിസ്ട്രര്‍ ചെയ്യാതെ നടത്തുന്നത് നീയമവിരുദ്ധമാണന്ന് ബോധ്യമായിട്ടും അധികാരികളും പോലീസും ഇതിനെതിരേ നടപടിസ്വീകരിക്കാത്തതാണ് ഇത്തരം ചിട്ടിസ്ഥാപനങ്ങള്‍ നാട്ടില്‍ പെരുകാന്‍ കാരണം. ചിട്ടിസ്ഥാപനം പുതിയ ചിട്ടികള്‍ ആരംഭിക്കുമ്പോള്‍ രജിസേ്ട്രഷനായി പണംവാങ്ങി നല്കുന്ന ബില്ലില്‍ കാണിക്കുന്നത് സ്ഥാപനത്തിന്റെ രജിസ്ട്രേഷനാണ്. എന്നാല്‍ ചേര്‍ന്നിരിക്കുന്ന ചിട്ടിരജിസ്ട്രേഷന് ചെയ്തിട്ടുണ്ടോ എന്നാറിയാന്‍ പലപ്പോഴും ചിറ്റാലന് കഴിയുന്നില്ല. ചിട്ടി സ്ഥാപനത്തിന്റെ രജിസേ്ട്രഷന്‍ നമ്പര്‍ ബില്ലില്‍ കാണിച്ച് ചിട്ടി രജിസ്ട്രേഷന് നമ്പരാണന്ന് ചിറ്റാലനെ തെറ്റി ധരിപ്പിച്ചാണ് പണമിടപാട് നടത്തുന്നത്.
മുങ്ങുന്ന ചിട്ടി സ്ഥാപന ഉടമകള്‍ പണവും സ്വത്തും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരിലേക്കുമാറ്റും.പലപ്പോഴും സ്ഥാപനം രജിസ്ട്രര്‍ ചെയ്തിരിക്കുന്നത് യഥാര്‍ഥ ഉടമസ്ഥന്റെ പേരിലായിരിക്കില്ല. ചിട്ടി വരിക്കാര്‍ കോടതികളില്‍ കേസിനുപോകാത്തതും ഇത്തരക്കാര്‍ക്ക് ബലമേകുന്നുണ്ട്.പൊളിയുന്ന ചിട്ടിയുടെ വരിക്കാരെ വീണ്ടും പറ്റിക്കുന്ന വിരുതന്മാരായ രാഷ്ട്രീയ നേതാക്കളും രംഗത്ത് എത്തുന്നത് പതിവാണ്. കേസ്സ് കൊടുത്ത് പണം വാങ്ങി തരാമെന്ന് പറഞ്ഞ് യോഗം വിളിക്കുകയും വക്കീല്‍ ഫീസ് എന്ന പേരില്‍ ഓരോ ചിട്ടി വരിക്കാരനില്‍ നിന്ന് മുന്നൂറ് മുതല്‍ അഞ്ഞൂറ് രൂപ വരെ വാങ്ങി കേസുമായി മുന്നോട്ട് പോകാതെ മുങ്ങുന്നതും പതിവാണ്. വൈക്കം സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം ചിട്ടി രജിസ്ട്രര്‍ ചെയ്തിട്ടുള്ളത് 1.വടക്കുംകൂര്‍ ചിട്ടി,2.പഴേമഠം 3.കുലശേഖരമംഗലം ചിട്ടി,4.പേരയില്‍ ചിട്ടി,5.എസ്.എം.കെ.പി.സമാജം ചിട്ടി,6.റ്റി.എന്‍.റ്റി.ചിട്ടി,7.സെന്റ് മേരീസ് ചിട്ടി,8.എം.എം.കുറീസ് ചിട്ടി.9.പുതുക്കാട്ട് ചിട്ടി ഫണ്ട്,10.കാരുണ്യാ ചിട്ടി,11.ശ്രീ മഹാദേവ ചിട്ടി,12.ചെറുപുഷ്പം ചിട്ടി,13.ശ്രീകൃഷ്ണ എന്നീ സ്ഥാപനങ്ങള്‍ മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: