ന്യൂദല്‍ഹി: അസംഘടിത മേഖലയിലുള്ള മുപ്പതുകോടിയിലേറെ തൊഴിലാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായി കേന്ദ്രസര്‍ക്കാര്‍ വന്ഇന്ഷ്വറന്സ് പദ്ധതി തയ്യാറാക്കുന്നു. ഇഎസ്ഐ കോര്പ്പറേഷന് വഴി രാജ്യത്തെ 393 ജില്ലകളിലാണ് പദ്ധതി നടപ്പാക്കുക.
നിലവില്‍ 7.5 കോടി പേര്‍ക്കാണ് ഇഎസ്ഐ ലഭിക്കുന്നത്. അടുത്ത ഡിസംബറോടെ ഇതിന്റെ പരിധി രാജ്യമൊട്ടാകെ എത്തിക്കാനാണ് പരിപാടി.
ഇഎസ്ഐ ഇക്കഴിഞ്ഞ ആഗസ്റ്റില്‍ നിര്‍മ്മാണത്തൊഴിലാളികള്‍ക്കും ലഭ്യമാക്കിയിരുന്നു. ആപല്‍സാധ്യത ഈ മേഖലയില്‍ വളരെക്കൂടുതലാണെന്നതു കണക്കിലെടുത്തായിരുന്നു വേഗം നടപ്പാക്കിയത്. ഇഎസ്ഐ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ഇതുവരെ ലഭ്യമല്ലാത്ത 271 ജില്ലകളില്‍ ഉടന്‍ സര്‍വ്വേ നടത്താനും കേന്ദ്ര തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇഎസ്ഐ ബോര്‍ഡ് തീരുമാനിച്ചു.
ഇഎസ്ഐ അസംഘടിത മേഖലയില്‍ നടപ്പാക്കുമ്പോള്‍ അടിസ്ഥാന സൗകര്യങ്ങളും കൂട്ടേണ്ടതുണ്ട്. ഇഎസ്ഐ ആശുപത്രികളിലെ കിടക്കകളുടെ എണ്ണം അന്‍പതു ശതമാനം ഉടന്‍ വര്‍ദ്ധിപ്പിക്കും.
ക്രേമണ ആവശ്യമനുസരിച്ച് ആശുപത്രികളുടെയും ഡിസ്പെന്സറികളുടയേും എണ്ണം വര്‍ദ്ധിപ്പിക്കും. ചികില്‍സയുടെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ സേവനങ്ങള്‍ ഇഎസ്ഐ നേരിട്ട് ഏറ്റെടുക്കാനും തീരുമാനിച്ചു. ഇനി ചികില്‍സാച്ചെലവ് ഏറ്റെടുക്കാന്‍ അതത് സംസ്ഥാനങ്ങളോട് ആവശ്യപ്പെടില്ല. പകരം അത് ഇഎസ്ഐ തന്നെ ഏറ്റെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: