നെയ്റോബി: ബോംബ് ഭീഷണിയെത്തുടര്‍ന്ന് എയര്‍ ഫ്രാന്‍സ് വിമാനം അടിയന്തരമായി കെനിയയില്‍ ഇറക്കി. മൗറീഷ്യയില്‍ നിന്നു ഫ്രാന്‍സിലേക്ക് പോയ ബോയിംഗ് 777 വിമാനമാണ് കെനിയയില്‍ ഇറക്കിയത്.
വിമാനത്തില്‍ ബോംബ് വച്ചിട്ടുള്ളതായി സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് പൈലറ്റിനോട് അടിയന്തരമായി ലാന്‍ഡ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നെന്ന് പൊലീസ് വക്താവ് ചാള്‍സ് ഒവിനോ അറിയിച്ചു. പരിശോധനയില്‍ ബോംബെന്നു സംശയിക്കുന്ന വസ്തു വിമാനത്തിന്റെ ശുചിമുറിയില്‍ നിന്നും കണ്ടെത്തി. ഇതു പരിശോധിച്ചുവരികയാണ്.
യാത്രക്കാരെല്ലാം സുരക്ഷിതരാണന്ന് അധികൃതര്‍ അറിയിച്ചു. 459 യാത്രക്കാരും 14 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: