ജെയ്പൂര്‍: കുടുംബപ്പേരോ മറ്റെന്തെങ്കിലും വിശേഷണമോ കേസുനടത്തിപ്പിലും കേസന്വേഷണത്തിലും ആര്‍ക്കും സംരക്ഷണമാകില്ലെന്ന് കേന്ദ്ര ഊര്‍ജ്ജമന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു. അഴിമതിക്കേസില്‍ കുടുങ്ങിയവര്‍ക്ക് അന്വേഷണം നേരിടേണ്ടിവരും. അതാണ് സംവിധാനം. സര്‍ക്കാര്‍ നയിക്കുന്നത് മാധ്യമങ്ങളോ പ്രതിപക്ഷ പാര്‍ട്ടികളോ അല്ല.
അന്വേഷണക്കാര്യങ്ങള്ക്കു ചുമതല ഏജന്‍സികള്‍ക്കാണ്. അവരുടെ റിപ്പോര്‍ട്ടില്‍ ശക്തമായ തെളിവുകളുണ്ടെങ്കില്‍ അന്വേഷണ വിധേയരാകുന്ന വ്യക്തി എത്ര ഉന്നതനായാലും ചെറുതായാലും കര്‍ശനമായ നടപടി നേരിടേണ്ടിവരും. സര് നെയിമുകള്‍ ആര്‍ക്കും പ്രത്യേക നിയമ പരിരക്ഷ നല്‍കില്ല, പീയുഷ് ഗോയല്‍ പറഞ്ഞു.
രാജ്യത്ത് നടപടിയിലിരിക്കുന്ന കല്‍ക്കരി അഴിമതിയായാലും കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയായാലും അന്വേഷണം നടത്തി തെളിവുകണ്ടെത്തിയിട്ടുള്ളവയാണ്, അല്ലാതെ ടെലിവിഷനില്‍ ആരോപണമുയര്‍ത്തിയതിനെ തുടര്ന്നുള്ളവയല്ലെന്നും ചോദ്യത്തിനു മറുപടിയായി മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: