ആലപ്പുഴ: സര്‍ക്കാര്‍ ഏജന്‍സികളുടെ സംയുക്ത പരിശോധന പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞിട്ടും സംസ്ഥാനത്തെ മത്സ്യതൊഴിലാളികള്‍ക്കുള്ള മണ്ണെണ്ണപെര്മിറ്റു വിതരണം നടന്നില്ല. കേന്ദ്ര സര്‍ക്കാര്‍ മണ്ണെണ്ണക്ക് നല്കുന്ന നല്കുന്ന സബ്സിഡി കേരള സര്‍ക്കാരിന്റെ അനാസ്ഥകാരണം ഇപ്പോള്‍ എത്തി ചേരുന്നത് കരിചന്തകാരുടെ കൈകളില്‍. 25 ലക്ഷം ലിറ്റര്‍ മണ്ണെണ്ണയാണ് സംസ്ഥാനത്ത് പ്രതിമാസം വിതരണം ചെയ്യുന്നത്.
മത്സ്യബന്ധന വള്ളങ്ങള്‍ക്ക് സിവില്‍ സപ്ലെസ് വഴിനല്കുന്ന മണ്ണെണ്ണയ്ക്കുള്ള പെര്‍മിറ്റാണ് പരിശോധനകഴിഞ്ഞ് ഒരുവര്‍ഷമായിട്ടും നല്‍കാത്തത്. 2014 നവംബര്‍ 18 നായിരുന്നു സിവില്‍സപ്ളൈസ്, റവന്യു, ഫിഷറീസ് അധികൃതരുടെ നേതൃത്വത്തില്‍ സംയ്കത പരിശോധന നടന്നത്. പെര്‍മിറ്റ് പ്രകാരം 20 രൂപയ്ക്ക് ലഭിക്കുന്ന നീല നിറത്തിലുള്ള മണ്ണെണ്ണയുടെ കരിചന്തയിലെ വില 70 രൂപയിലധികമാണ്.
2005ലെ ലിസ്റ്റ് പ്രകാരമാണ് ഇപ്പോഴും സബ്സിഡി നിരക്കില്‍ മണ്ണെണ്ണവിതരണം ചെയ്യന്നത്. സംസ്ഥാനത്ത് 17575 പേര്‍ക്കാണ് നിലവില്‍ പെര്‍മിറ്റുള്ളത്. ഔട്ട് ബോര്‍ഡ് വള്ളങ്ങളിലാണ് മണ്ണെണ്ണ ഇന്ധനമായുള്ള എന്‍ഞ്ചിന്‍ ഉപയോഗിക്കുന്നത്. നിലവില്‍ പെര്‍മിറ്റുള്ള പലരും ഇന്‍ബോര്‍ഡ് വള്ളങ്ങളിലേക്ക് മാറിയതോടെ അവര്‍ പെര്‍മിറ്റിന് അനര്‍ഹരായി. പഴയലിസ്റ്റില് ഉള്‍പ്പെട്ടവരില്‍ പകുതിയിലേറെപ്പേരും അനര്‍ഹരാണ്. അവരുടെ പെര്‍മിറ്റ് വിലയ്ക്കുവാങ്ങിയാണ് കരിചന്തക്കാര് വില്‍പ്പന നടത്തുന്നത്.
മണ്ണെണ്ണ വിതരണത്തിനായി പ്രതിമാസം അഞ്ചു കേടിയിലധികം രൂപ കേന്ദ്രസര്‍ക്കാര്‍ സബ്സിഡിയായി നല്‍കുന്നുണ്ട്. പുതിയ പട്ടികയില്‍ 19760 പേരാണ് ഉണ്ടാവുക. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥമൂലംഅര്ഹര്ക്ക് ആനുകകൂല്യംനഷ്ടപെടുമ്പോള് കരിഞ്ചന്തക്കാര്‍ വന്‍ ലാഭമാണ് കൊയ്യുന്നത്.
തീരപ്രദേശങ്ങളില്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ മണ്ണെണ്ണ ബങ്കുകകള് ചിലയിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും മത്സ്യത്തൊഴിലാളികള്‍ക്ക് കാര്യമായ പ്രയോജനം ലഭിക്കുന്നില്ല. ബഹുഭൂരിപക്ഷം മത്സ്യത്തൊഴിലാളികളും കരിഞ്ചന്തക്കാരെയാണ് അവര്‍ക്ക് ആവശ്യത്തിനുള്ള മണ്ണെണ്ണയ്ക്കായി ആശ്രയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: