ശബരിമല: ഇരുപത്തിനാല് മണിക്കൂറും അന്നദാനം നടത്തുമെന്ന ദേവസ്വം ബോര്‍ഡിന്റെ നയം പ്രഖ്യാപനത്തില്‍ മാത്രം. അന്നംകിട്ടാത്ത അയ്യപ്പ‘ക്തര്‍ അന്നദാനമണ്ഡപത്തിന് മുന്നില്‍ പ്രതിഷേധിച്ചു. ഇന്നലെ പതിനൊന്ന് മണിയോടെയാണ് മാളികപ്പുറം നടപ്പന്തലിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ദേവസ്വം അന്നദാന മണ്ഡപത്തിന് മുന്നില്‍ ഭക്തരുടെ പ്രതിഷേധം അരങ്ങേറിയത്. ആഹാരത്തിനായി കുട്ടികളുമായി ഭക്തര്‍ കാത്തുനിന്നെങ്കിലും വിതരണം നിര്‍ത്തിവച്ചതിനാല്‍ നീരയുടെ നീളംനീണ്ടു. ഒരുമണിക്കൂറോളം നിരയില്‍ കാത്തുനിന്നിട്ടും ഭക്തര്‍ക്ക് ആഹാരം കിട്ടാതായതോടെ അയ്യപ്പന്മാര് പ്രതിഷേധവുമായി രംഗത്തെത്തി. ഇതേ തുടര്‍ന്ന് ജീവനക്കാര്‍ അന്നദാന മണ്ഡപത്തിന്റെ ഷട്ടറുകള്‍ താഴ്ത്തി.
പിന്നീട് പന്ത്രണ്ടരയോടെയാണ് ഷട്ടറുകള്‍ തുറന്ന് അന്നദാനവിതരണം പുനരാരംഭിച്ചത്. ഇതിനിടയില്‍ കാത്തുനിന്ന് വിഷമിച്ച ഭക്തരില്പലരും ആഹാരത്തിനായി ഹോട്ടലുകളെ അഭയം പ്രാപിച്ചിരുന്നു.
തിരക്കേറിയ ദിവസങ്ങളില്‍ സന്നിധാനത്ത് അന്നദാനം കിട്ടാക്കനിയായി മാറുകയാണ്. മൂന്നോളം സന്നദ്ധസംഘടനകളും ദേവസ്വം ബോര്‍ഡും അന്നദാനം നടത്തുന്നുണ്ടെങ്കിലും ദര്‍ശനത്തിനെത്തുന്ന മുഴുവന്‍ അയ്യപ്പന്മാര്ക്കും ഭക്ഷണം നല്കാന് ഇവര്‍ക്കാകുന്നില്ല. 24 മണിക്കൂറും ഇടതടവില്ലാതെ അന്നദാനം നടത്തുന്നതായി ഉച്ച‘ാഷിണിയിലൂടെ പലവട്ടം ഉച്ചത്തില്‍ വിളിച്ചുപറയുന്ന ദേവസ്വം ബോര്‍ഡ് നടത്തുന്ന അന്നദാനമണ്ഡപത്തില്‍ ഒരു നേരത്തെ ക്ഷണത്തിനായി അയ്യപ്പന്മാര് ഏറെ ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടിവരുന്നുണ്ട്. വിശന്ന് വലഞ്ഞെത്തുന്ന ഭക്തര്‍ക്ക് പലപ്പോഴും മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ട ഗതികേടാണ് ഉള്ളത്. അന്നദാനപ്രഭുവായ അയ്യപ്പന്റെ തിരുസന്നിധിയില്‍ മറ്റു സന്നദ്ധസംഘടനകള്‍ നടത്തിവരുന്ന അന്നദാനത്തിന് അനുമതി നിഷേധിക്കുന്ന നിലപാടാണ് ദേവസ്വം ബോര്‍ഡ് കഴിഞ്ഞകാലങ്ങളില്‍ സ്വീകരിച്ചിരുന്നത്. ഇവരുടെ നിലപാടിനെ തുടര്‍ന്ന് വര്‍ഷങ്ങളായി അന്നദാനം നടത്തിവന്നിരുന്ന അയ്യപ്പസേവാ സംഘം, ശ്രീഭൂതനാദാ ട്രസ്റ്റ്, അയ്യപ്പ സേവാസമാജം എന്നിവരുടെ അന്നദാനം നിര്‍ത്തിവയ്ക്കേണ്ടതായും വന്നിരുന്നു.
സന്നദ്ധസംഘടനകളുടെ അന്നദാനം നിര്‍ത്തിവച്ച കഴിഞ്ഞ മാസപൂജാ കാലയളവില്‍ ഹോട്ടലുകള്‍ ഒരു പൊറോട്ടയ്ക്ക് 40 രൂപ വരെ ഈടാക്കി. അമിതവില ഈടാക്കിയ ഹോട്ടലുകളുടെ നടപടയില്‍ പ്രതിഷേധം വ്യാപകമാകുകയും ഇത് കൊടതിയെ ധരിപ്പിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പിന്നീട് അന്നദാനം നടത്താനുള്ള അനുമതി സംഘടനകള്‍ക്ക് നല്‍കിയത്. ഇത് സംബന്ധിച്ച് കേസ്സ് പരിഗണിച്ച സമയം 24 മണിക്കൂറും തുടര്‍ച്ചയായി അന്നദാനം നടത്തുവാന്‍ കഴിയുമെന്നാണ് കോടതിയില്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചത്. എന്നാല്‍ കോടതിയില്‍ വീരവാദം മുഴക്കിയ ദേവസ്വം ബോര്‍ഡിന് ഇത് നടപ്പിലാക്കാന്‍ കഴിയില്ലെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇന്നലത്തെ സംഭവം.
മലപ്പുറം തിരൂരങ്ങാടിയില്‍നിന്നും ഗുരുസ്വാമി വി. പി. ശങ്കരന്റെ നേതൃത്വത്തില്‍ എത്തിയ നാല്‍പ്പതംഗ സംഘത്തിനും ഇതേ അനു‘വമാണ് ഉണ്ടായത്. വര്‍ഷങ്ങളായി ദര്‍ശനത്തിനെത്തുന്ന ഇവര്‍ ആഹാരം പാകംചെയ്യാനുള്ള സാധനങ്ങളുമായാണ് സന്നിധിയില്‍ എത്തിയിരുന്നത്.
എന്നാല്‍ ഇരുപത്തിനാല് മണിക്കൂറും സന്നിധാനത്ത് അന്നദാനവിതരണം നടത്തുമെന്ന ദേവസ്വം ബോര്‍ഡിന്റെ പ്രഖ്യാപനം വിശ്വാസത്തിലെടുത്ത് ഇക്കുറി ഭക്ഷണം പാകംചെയ്യുന്നതിനുള്ള സാധനങ്ങളൊന്നും കൊണ്ടുവരാതെയാണ് ഇവര്‍ എത്തിയത്. പക്ഷേ അന്നദാനമണ്ഡപത്തിന് മുന്നിലുള്ള നീണ്ടനിരയില്‍ മണിക്കൂറുകളോളം കാത്തുനിന്നിട്ടും ഭക്ഷണം ലഭിക്കാത്തതിനെ തുടര്‍ന്ന് കൊച്ചുകുട്ടികള്‍ അടക്കമുള്ള അയ്യപ്പന്മാര് ഹോട്ടലുകളെ ആശ്രയിക്കേണ്ടിവന്നു. ജലവിതരണക്കുഴല്‍ പൊട്ടിയതാണ് അന്നദാനത്തിന് തടസ്സം നേരിട്ടതെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ ന്യായം നിരത്തുന്നതെങ്കിലും ഇരുപത്തിനാലുമണിക്കൂറും അന്നദാനം നടത്തിയ ദിവസങ്ങള്‍ ഈ തീര്‍ത്ഥാടനകാലത്ത് ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: