കൊച്ചി: അഞ്ചുനാള്‍ നീണ്ടുനില്‍ക്കുന്ന എറണാകുളം കരയോഗത്തിന്റെ നവതി ആഘോഷം ഇന്ന് രാവിലെ 10ന് ഗവര്‍ണ്ണര്‍ പി. സദാശിവം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ടിഡിഎം ഹാളിലെ നാല് വേദികളിലായി വൈവിധ്യമാര്‍ന്ന പരിപാടികള്‍ക്ക് ആരംഭംകുറിക്കും. രാവിലെ 8.30ന് കരയോഗം അങ്കണത്തില്‍ പ്രസിഡന്റ് കെ.പി.കെ. മേനോന് പതാക ഉയര്‍ത്തും. തുടര്‍ന്ന് കരയോഗത്തിന്റെ 90-ാം വര്‍ഷത്തിന്റെ പ്രതീകമായി 90 കതിനവെടികള്‍ മുഴങ്ങും. സ്വാമി വിവിക്താനന്ദ സരസ്വതി, നടന് സുരേഷ്ഗോപി, മന്ത്രി കെ. ബാബു തുടങ്ങിയവര്‍ സംസാരിക്കും. കരയോഗം സ്മരണിക നവതികയുടെ പ്രകാശനം പ്രസിഡന്റ് കെ.പി.കെ. മേനോന് നല്കി ഗവര്‍ണ്ണര്‍ നിര്‍വ്വഹിക്കും.
ചടങ്ങില്‍ നവതി ആഘോഷകമ്മറ്റി ചെയര്മാന് ജസ്റ്റീസ് കെ.എസ്. രാധാകൃഷ്ണന് സ്വാഗതവും, കരയോഗം സെക്രട്ടറി പി.രാമചന്ദ്രന് (വേണു) നന്ദിയും പറയും. ഉച്ചക്ക് 2ന് കരയോഗത്തിലെ മുതിര്‍ന്ന അംഗങ്ങളെ ആദരിക്കല്‍ ചടങ്ങ് നടക്കും.
1925 ഡിസംബര്‍ 21ന് തുടക്കമിട്ട പ്രസ്ഥാനം ഇന്ന് കൊച്ചി എന്ന മഹാ നഗരത്തിലെ മഹാ പ്രസ്ഥാനമായി വളര്‍ന്ന് കഴിഞ്ഞു. പാട്ടത്തില്‍ നാരായണ മേനോന്, അമ്പാടി ശങ്കര മേനോന്, മാറായില്‍ കൃഷ്ണമേനോന്,എ.നാരായണ മേനോന്,ടി.കെ.കൃഷ്ണമേനോന്, പാറക്കല്‍ കൃഷ്ണമേനോന്, ചാക്യാട്ട് നാരായണ മേനോന്, ഇ.ശങ്കരമേനോന്, വി.കെ.കൊച്ചുണ്ണി മേനോന്, ടി.ശങ്കരന്‍കുട്ടി മേനോന്. ഇ.ശ്രീധര മേനോന് എന്നി പതിനൊന്ന് പേര് ചേര്‍ന്നാണ് എറണാകുളം കരയോഗത്തിന് അടിത്തറയിട്ടത്. ഇന്ന് 5000 ത്തില്‍ പരം അംഗങ്ങളുമായി സമൂഹത്തില്‍ നിറഞ്ഞ് നില്ക്കുന്നു. കൊച്ചി ദിവാനായിരുന്ന തോട്ടയ്ക്കാട്ട് ശങ്കുണ്ണി മേനോന്റെയും കൊച്ചു കുട്ടി ഗോവിന്ദമേനോന്റെയും സ്മരണയ്ക്കായി നല്കിയ ഇരുപത്തി മൂന്ന് സെന്റ് സ്ഥലവും ഇതിന് പുറമേ കൊച്ചി മഹാരാജാവില്‍ നിന്ന് പതിച്ചു കിട്ടിയ നാല്‍പ്പത്തി ഒമ്പത് സെന്റ് ഭൂമിയുമാണ് തുടക്കത്തില്‍ കരയോഗ പ്രവര്‍ത്തനത്തിന് ഉണ്ടായിരുന്നത്. 1945 ല്‍ കരയോഗത്തിന്റെ സഹോദര സ്ഥാപനമായി നായര്‍ സ്ത്രീ സമാജം രൂപം കൊണ്ടതോടെ പ്രവര്‍ത്തനം കൂടുതല്‍ സജീവമായി. നിരവധി സത്രീകള്‍ സേവന സന്നദ്ധരായി രംഗത്ത് വന്നതോടെ കരയോഗം പ്രവര്‍ത്തനം വിവിധ തലങ്ങളിലേക്ക് വ്യാപിച്ചു. ദര്‍ബാര്‍ ഹാളിന് മുന്നിലുള്ള മൂന്നു നില ഷോപ്പിംഗ് നിര്‍മ്മിച്ചത്.
ഹോമിയോ മെഡിക്കല്‍ സെന്റര്‍, അലോപതി ക്ലീനീക്, സൗജന്യ മരുന്നു വിതരണം എന്നിവയും നടക്കുന്നു. എറണാകുളം നഗരത്തില്‍ ആരംഭിച്ച വിമന്‍സ് ഹോസ്റ്റല്‍, നഗര മധ്യത്തില്‍ സ്ത്രീകള്‍ക്ക് താമസിക്കാവുന്ന വീട്ടില്‍ നിന്ന് അകന്ന വീടും കരയോഗത്തിന്റെ സേവന പ്രവര്‍ത്തനങ്ങളുടെ മാതൃകയാണ്.
72ലാണ് ചാരിറ്റബിള്‍ ട്രസ്റ്റും പ്രവര്‍ത്തനം ആരംഭിച്ചത്. രുദ്രവിലാസം യൂപി സ്കൂളും ഇന്ന് കാരയോഗത്തിന്റെ കീഴിലാണ്. തൃപ്പുണിത്തുറയില്‍ പ്രായമായ അച്ഛനമ്മമാര്‍ക്ക് താമസിക്കാനുള്ള പ്രശാന്തി വൃദ്ധ സദനവും ഇതോടൊപ്പമുള്ള വനിത ഹോസ്റ്റലും ഏറെ പേര്‍ക്ക് ആശ്വാസമാണ്. 2001 ല്‍ പ്ലാറ്റിനം ജൂബിലി ഹാള്‍ പൊതു ജനങ്ങള്‍ക്കായി തുറന്ന് കൊടുത്തു.
ഭാഗവത സ്പ്താഹം, രാമായണം, നാരായണണീയം, സത്സംഗങ്ങള്‍ തുടങ്ങിയവയും ഇവിടെ നടന്നു വരുന്നു.സൗജന്യ നിയമ സഹായം, മുതിര്‍ന്ന കരയോഗം അംഗങ്ങള്‍ ഒത്തു കൂടുന്ന എള്‍ഡര്‍ സിറ്റിസണ്‍ ഫോറം, കരയോഗത്ത#ിന്റെ മുഖപത്രമായ കരയോഗം സൗഹൃദം, ഓണ്‍ലൈന്‍ മാസിക,വാര്‍ദ്ധ്യക-വിധവ പെന്ഷന്, ചികിത്സ സഹായം രക്തദാന ക്യാമ്പ്, മെഡിക്കല്‍ ക്യാമ്പ്, കരിയര്‍ ഗൈഡന്‍സ്. വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായം, വിദഗ്ധ ചികിത്സ പദ്ധതികള്‍, ഹൃദയ ശസ്ത്രക്രിയ സഹായം അങ്ങനെ നീളുന്നു കരയോഗത്തിന്റെ സേവാ പ്രവര്‍ത്തനങ്ങള്‍. നവതി ആഘോഷവും ചരിത്രത്തിന്റെ ഭാഗമാക്കാനുള്ള തയ്യാറെടുപ്പിലാണ് കരയോഗം ഭരണ സമിതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: