കോട്ടയം: ജനപ്രിയ സാഹിത്യകാരനുള്ള 2014ലെ അവാര്‍ഡ് കരസ്ഥമാക്കിയ ഡോ. അനില്‍കുമാര്‍ വടവാതിരൂനെ ജന്മനാട്ടില് ആദരിച്ചു. ജീവിച്ച് ജയിക്കുക എന്ന പുതിയ പുസ്തകത്തിന്റെ പ്രകാശനവും നടന്നു. അനുമോദന സമ്മേളനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. വടവാതൂര്‍ എന്‍എസ്എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ സാഹിത്യകാരന് പ്രൊഫ. ശിവദാസ് അദ്ധ്യക്ഷത വഹിച്ചു.
മാധ്യമ പ്രവര്‍ത്തകനായ ജോസ് പനച്ചിപുറത്തിന് പുസ്തകം കൈമാറിക്കൊണ്ട് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് പുസ്തക പ്രകാശനം നിര്‍വ്വഹിച്ചത്. പരിസ്ഥിതിയെക്കുറിച്ച് മനുഷ്യന് ഗൗരവമായി ചിന്തിച്ചു തുടങ്ങിയ കാലഘട്ടമാണിത്. എല്ലാം വെട്ടിനസിപ്പിച്ച് എല്ലാം വെട്ടിപിടിക്കുകയെന്ന രീതിയിപ്പോള്‍ മാറിവരുന്നുണ്ട്. ഈ രംഗത്ത് ഡോ. അനില്‍കുമാര്‍ വടവാതൂര്‍ നല്കിയ സംഭാവനകള്‍ക്ക് കേരള സര്‍ക്കാര്‍ അംഗീകാരം നല്‍കുമെന്ന് മന്ത്രി പറഞ്ഞു. ഡോ. അനില്‍കുമാര്‍ വടവാതൂരിനെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പൊന്നാടയണിയിച്ച് ആദരിച്ചു.
ശാസ്ത്രസാഹിത്യരംഗത്ത് സമഗ്രവും വിലമതിക്കാനാവാത്തതുമായ സംഭാവനകളാണ് ഡോ. അനില്‍കുമാര്‍ വടവാതൂര്‍ നല്‍കിയിട്ടുള്ളതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് ആശംസ സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു. പരിസ്ഥിതി രംഗത്ത് അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും നിലപാടുകളും ഏറെ നിര്‍ണ്ണായകമാണ്. അനില്‍കുമാര്‍ രചിച്ച ശാസ്ത്രഗ്രന്ഥങ്ങള്‍ പൊതുസമൂഹത്തിന് ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും കുമ്മനം സന്ദേശത്തില്‍ പറഞ്ഞു.
എന്‍എസ്എസ് മഹിളാസമാജം, സാഹിത്യ പ്രവര്‍ത്തകസ സഹകരണസംഘം, ഭാരതീയ ജനതാപാര്‍ട്ടി, ബാലഗോകുലം തുടങ്ങിയ സംഘടനകള്‍ അദ്ദേഹത്തെ ആദരിച്ചു. ജോസ് പനച്ചിപ്പുറം, ഡോ. അജിത് പ്രഭു, എ. എന്‍. രാധാകൃഷ്ണന് നായര്‍, അജിത് കെ. ശ്രീധര്‍, രവി, ഗോപാലകൃഷ്ണന്, ചന്ദ്രിക, പത്മകുമാരി, രാമചന്ദ്രന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: