സിംഗപ്പൂര്‍: ഇന്റര്‍നാഷണല്‍ പ്രീമിയര്‍ ടെന്നീസ് ലീഗ് (ഐപിടിഎല്‍) കിരീടം സിംഗപ്പൂര്‍ സ്ലാമ്മേഴ്സിന്. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം നടത്തിയ ഇന്ത്യന്‍ എയ്സിനെ 26-21ന് കീഴടക്കി സിംഗപ്പൂരിന്റെ കിരീടനേട്ടം. സ്റ്റാനിസ്ലസ് വാവ്റിങ്കയുടെ തകര്‍പ്പന്‍ പ്രകടനമാണ് സിംഗപ്പൂരിനെ ജയത്തിലേക്കു നയിച്ചത്.
സിംഗിള്‍സിലും ഡബിള്‍സിലും ജയം നേടി വാവ്റിങ്ക. മിക്സഡ് ഡബിള്‍സില്‍ മാത്രമാണ് ഇന്ത്യന്‍ എയ്സിന് ജയം കാണാനായത്. ഈ വിഭാഗത്തില്‍ രോഹന് ബൊപ്പണ്ണ-സാനിയ മിര്‍സ സഖ്യം ബ്രൗണ്‍-പ്ലിസ്കോവ ജോഡിയെ കീഴടക്കി (6-2). മറ്റു മത്സരങ്ങള്‍ സ്ലാമ്മേഴ്സിനൊപ്പം നിന്നു. ആദ്യ പുരുഷ സിംഗിള്‍സില്‍ കാര്‍ലോസ് മോയ 6-2ന് ഫാബ്രിസ് സന്റോറയെ കീഴടക്കിയപ്പോള്‍, വനിതാ സിംഗിള്‍സില്‍ ബെലിന്‍ഡ ബെന്‍സിച്ച് ടൈബ്രേക്കറില്‍ 6-5ന് സ്വെറ്റ്ലാന കുസെനെട്സോവയെ തോല്‍പ്പിച്ചു.
രണ്ടാം പുരുഷ സിംഗിള്‍സില്‍ സ്റ്റാനിസ്ലസ് വാവ്റിങ്കയ്ക്കും ജയം. ബെര്‍ണാഡ് ടോമിക്കിനെ 6-3ന് മറികടന്നു വാവ്റിങ്ക. പുരുഷ ഡബിള്‍സില്‍ മെലൊ-വാവ്റിങ്ക ജോഡി ബൊപ്പണ്ണ-ഡോഡിഗ് സഖ്യത്തെ കീഴടക്കി (6-3) സിംഗപ്പൂരിന്റെ ജയം പൂര്‍ണമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: