കൊല്ലം: ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി പ്രാദേശികമായ അനുഷ്ഠാനങ്ങള്‍ക്കും ആചാരങ്ങള്‍ക്കും പ്രാമുഖ്യം നല്കി അവയെ കൂടുതല്‍ ഭക്തജനങ്ങളിലെത്തിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്.
ഇതിന്റെ ഭാഗമായി വീരജഡായുവിന് ശബരിമല പമ്പാസരസില്‍ ബലിതര്‍പ്പണവും ആര്യങ്കാവ് ശാസ്താക്ഷേത്രത്തില്‍ തൃക്കല്യാണ പാണ്ഡ്യന്മുടിപ്പും നടത്തും. 22നാണ് ബലി തര്‍പ്പണം. ചടയമംഗലത്തെ ഭക്തജനങ്ങളെ ഇതിനായി പമ്പാസരസിലേക്ക് കൊണ്ടുപോകും. അന്നേദിവസം രാവിലെ എട്ടിനാണ് ചടയമംഗലത്തെ ഭക്തരെ കൊണ്ടുപോകുന്നത്. ചടയമംഗലം ശ്രീമഹാദേവസ്വാമി ക്ഷേത്ര ഉപദേശകസിമിതിയുടെയും ജഡായുപ്പാറ ശ്രീകോദണ്ഡരാമക്ഷേത്ര ട്രസ്റ്റിന്റെയും നേതൃത്വത്തിലാണിത്.
ചടയമംഗലം കുഞ്ഞയ്യപ്പ ക്ഷേത്രോപദേശകസമിതിയും വെള്ളൂപ്പാറ മഹാഗണപതി ക്ഷേത്രോപദേശകസമിതിയും പോരേടം മഹാദേവ ക്ഷേത്രോപദേശകസമിതിയും സംരം’ത്തോട് സഹകരിക്കുന്നുണ്ട്. പമ്പയില്‍ നടക്കുന്ന പരിപാടിയില്‍ ജഡായുപ്പാറ ക്ഷേത്രം ട്രസ്റ്റ് രക്ഷാധികാരി കുമ്മനം രാജശേഖരന് മുഖ്യപ്രഭാഷണം നിര്‍വഹിക്കും.
ധര്മശാസ്താവിന്റെയും പുഷ്കലദേവിയുടെയും വിവാഹനിശ്ചയത്തെ അനുസ്മരിക്കുന്ന തൃക്കല്യാണം പാണ്ഡ്യന്‍മുടിപ്പ് 25ന് വൈകിട്ട് ഏഴുമുതല്‍ ഒമ്പതുവരെ ക്ഷേത്രസന്നിധിയിലാണ് നടക്കുന്നത്. ക്ഷേത്രസന്നിധിയിലെ കൊട്ടാരത്തില്‍ നടക്കുന്ന ചടങ്ങില്‍ സൗരാഷ്ട്രബാഹ്മണ മഹാജനസംഘം ഭാരവാഹികളും തിരുവിതാംകൂര്‍ ദേവസ്വം മന്ത്രിയും ദേവസ്വം പ്രസിഡന്റ്, അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, ക്ഷേത്രം ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കും.
26ന് തൃക്കല്യാണ മഹോത്സവവും ക്ഷേത്രത്തില്‍ നടക്കുമെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: