അഹമ്മദാബാദ്: സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്ന് ആരോപിച്ച് ഗുജറാത്തില്‍ നിന്നുള്ള 70 മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാന് മാരിടൈം സെക്യൂരിറ്റി ഏജന്‍സി അറസ്റ്റ് ചെയ്തു.
ഗുജറാത്തിലെ ജാഖൗ തീരത്ത് നിന്ന് പുറപ്പെട്ട 12 ബോട്ടുകളിലെ മത്സ്യത്തൊഴിലാളികളെയാണ് അറസ്റ്റ് ചെയ്തത്. ഇതില്‍ ഒരു ബോട്ടില്‍ തീ പിടുത്തമുണ്ടാവുകയും മുങ്ങുകയും ചെയ്തിരുന്നു. ഈ ബോട്ടിലുണ്ടായിരുന്ന തൊഴിലാളികളെ പാക് സേന രക്ഷപ്പെടുത്തുകയായിരുന്നു.
അതേ സമയം അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി ഇവര്‍ ലംഘിച്ചിട്ടില്ലെന്ന് നാഷണല്‍ ഫിഷ് വര്‍ക്കേഴ്സ് ഫോറം സെക്രട്ടറി മനീഷ് ലൊധാരി പറഞ്ഞു. മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് കറാച്ചിയിലേയ്ക്ക് കൊണ്ടുപോയിട്ടുണ്ട്. അറസ്റ്റ് സംബന്ധിച്ച് ഭാരത കോസ്റ്റ്ഗാര്‍ഡിനും ഗുജറാത്ത് പൊലീസിനും വിവരം ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: