തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ബസ്സില്‍ നിന്ന് സാമൂഹ്യ പ്രവര്‍ത്തക ദയാബായിയെ ഇറക്കിവിട്ട സംഭവത്തില്‍ കണ്ടക്ടറേയും ഡ്രൈവറേയും സസ്പെന്‍ഡ് ചെയ്തു.
തൃശൂര്‍ വടക്കാഞ്ചേരി ഡിപ്പോയിലെ കണ്ടക്ടര്‍ ഷൈന്‍ലാല്‍, ഡ്രൈവര്‍ യൂസഫ് എന്നിവരെയാണ് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സസ്പെന്‍ഡ് ചെയ്തത്. ഇവര്‍ കുറ്റക്കാരാണെന്ന് ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസിയിലെ വിജിലന്‍സ് വിഭാഗം റിപ്പോര്‍ട്ട് എം.ഡി ആന്റണി ചാക്കോയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ശനിയാഴ്ച വൈകീട്ട് തൃശ്ശൂരില്‍നിന്ന് ആലുവയിലേക്ക് യാത്രചെയ്യുന്നതിനിടെയാണ് ദയാബായിക്ക് മോശം അനുഭവം നേരിട്ടത്. മധ്യപ്രദേശിലെ ആദിവാസികള്‍ക്കിടയില്‍ 50 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന മലയാളി സാമൂഹ്യ പ്രവര്‍ത്തകയായ ദയാബായി ഫാ. വടക്കന്‍ മെമ്മോറിയല്‍ അവാര്‍ഡ് സ്വീകരിക്കാനാണ് തൃശ്ശൂരിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: