ന്യൂദല്‍ഹി: ഡിഡിസിഎ അഴിമതി വിവാദത്തില്‍ കേന്ദ്രമന്ത്രിയും ഡിഡിസിഎ മുന്‍ അദ്ധ്യക്ഷനുമായ അരുണ്‍ ജെയ്റ്റ്ലിയെ പിന്തുണച്ച് ഗൗതം ഗംഭീറിനും വീരേന്ദര്‍ സേവാഗിനും പിന്നാലെ ഇന്ത്യന്‍ ടെസ്റ്റ് ടീം നായകനായ വിരാട് കോഹ്ലിയും രംഗത്ത്.
ജെയ്റ്റ്ലിയെപ്പോലെ ഒരാളെ അസോസിയേഷന്റെ അധ്യക്ഷനായി കിട്ടിയതില്‍ നന്ദി പറയുകയാണ് വേണ്ടതെന്ന് കോഹ്ലി ട്വിറ്ററില്‍ പ്രതികരിച്ചു. ക്രിക്കറ്റെന്ന കളിയെ മികവുറ്റതാക്കാനും കളിക്കാരെ ഏത് വിധേനയും സഹായിക്കാനുമാണ് അദ്ദേഹം എപ്പോഴും ശ്രമിച്ചിരുന്നതെന്ന് കോഹ്ലി പറഞ്ഞു.
Grateful to have @arunjaitley ji as the president of our association
He has always wanted to improve the game & help cricketers in everyway— Virat Kohli (@imVkohli) December 20, 2015
മറ്റുള്ളവരോട് കാര്യങ്ങള്‍ തുറന്നുപറയാന്‍ ഭയപ്പെടുമ്പോള്‍ ജെയ്റ്റ്ലി ഇതിന് നേരെ വിപരീതമായിരുന്നുവെന്നും വീരേന്ദര്‍ സേവാഗ് ഇന്നലെ ചൂണ്ടിക്കാട്ടിയിരുന്നു. ഏത് നിമിഷവും കളിക്കാര്‍ക്ക് സമീപിക്കാവുന്ന വ്യക്തിയായിരുന്നു ജെയ്റ്റ്ലിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
നികുതി ദായകരുടെ പണം വിനിയോഗിക്കാതെ ദല്‍ഹിക്ക് ഉചിതമായ സ്റ്റേഡിയം യാഥാര്‍ഥ്യമാക്കിയ വ്യക്തിയാണ് ജെയ്റ്റ്ലിയെന്ന് പറഞ്ഞായിരുന്നു ഗംഭീര്‍ പിന്തുണ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: