കൊല്ലം: ക്ഷേത്രപരിസരങ്ങളില്‍ അന്യമതസ്ഥരെ വ്യാപാരസ്ഥാപനങ്ങള്‍ നടത്താന്‍ അനുവദിക്കരുതെന്ന് താന്‍ ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് വ്യക്തമാക്കി. പച്ചക്കള്ളമാണ് പിണറായി വിജയനും സിപിഎമ്മും പറയുന്നത്. സംശയം ഉണ്ടെങ്കില്‍ ആര്‍ക്കും തിരുവനന്തപുരത്തെ തന്റെ പത്രസമ്മേളനത്തിന്റെ വീഡിയോ പരിശോധിക്കാം.
ആരാധനാലയങ്ങള്‍ക്കു സമീപം, അത് പള്ളിയാകട്ടെ, ക്ഷേത്രമാകട്ടെ, മോസ്കാകട്ടെ, വ്യാപാര സ്ഥാപനങ്ങള്‍ അനുവദിക്കാനുള്ള അധികാരം അതത് ഭരണ സമിതികള്‍ക്കാണ്. അവിടെയെന്തു നടക്കണമെന്ന് അവരാണ് തീരുമാനിക്കുന്നത്. അത് അവരുടെ ആഭ്യന്തര കാര്യമാണ്. താന്‍ പറയാത്ത കാര്യം പറഞ്ഞെന്നു പറയുന്നതെന്തിനാണ്. രാഷ്ട്രീയ മുതലെടുപ്പിനാണ് അവരുടെ ശ്രമം. കുമ്മനം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
https://www.facebook.com/kummanam.rajasekharan/posts/848468805269966
പിന്നീട് കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരോടും ഇക്കാര്യം അദ്ദേഹം വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: