ധനുവിലെ ആദ്യ ബുധന്‍ കുചേല ദിനമാണ്. പഴയ സതീര്ത്ഥ്യനെ കാലങ്ങള്‍ക്കുശേഷം കാണുവാനെത്തുന്ന കുചേലന്റെ ആ ധന്യ ദിവസത്തെ സ്മരിയ്ക്കുകയാണ് മുപ്പെട്ട ബുധന്‍. വിവിധക്ഷേത്രങ്ങളില് കുചേലദിനം പ്രധാനമാണ്. ഗരുവായൂര്ക്ഷേത്രത്തില് അവില് നിവേദ്യം നടത്തുവാന്‍ ഒട്ടേറെഭക്തന്മാര് ഈദിവസത്തില് എത്തിച്ചേരും.
ഈ ദിനത്തിന് മറ്റൊരു പ്രത്യേകതയുണ്ട്. അന്തരിച്ച പ്രശസ്ത കഥകളി ഭാഗവതര്‍ കലാമണ്ഡലം നീലകണ്ഠന് നമ്പീശന് അനുസ്മരണം കൂടിയാണ്. എല്ലാ കുചേല ദിനത്തിലും അദ്ദേഹം കുചേലവൃത്തം ഗുരുവായൂരപ്പന്റെ സന്നിധിയില്‍ വന്ന് പാടുക പതിവാണ്.
ഇപ്പോള്‍ അതെല്ലാം ശിഷ്യഗണങ്ങള്‍ അത് ഏറ്റെടുത്തുകഴിഞ്ഞു. ഭാഗവതരുടെ ശിഷ്യ പ്രശിഷ്യര്‍ വന്ന് ്മേല്പ്പുത്തൂര് ഓഡിറ്റോറിയത്തില്‍ കുചേലവൃത്തം പാടിവരുന്നുണ്ട്. ഭക്തി പ്രധാനമായ ഈ കഥയിലെ പദങ്ങള്‍ പ്രശസ്തം തന്നെയാണ്. ”അജിത ഹരേ ജയ മാധവാ വിഷ്ണോ…” എല്ലാവരും അറിയുന്ന പദമാണ്. ചിരകാല സുഹൃത്തിനെ കണ്ടപ്പോള്‍ പഴയകാല വിശേഷങ്ങള്‍ ഓര്‍ക്കുന്ന കൃഷ്ണനോട് കുചേലന് പറയുന്നതാണിത്. അജിതാഹരേ… ശ്രീരാഗത്തിലുള്ള ഈപദം ഭക്തിയാല്‍ കണ്ണീറനണിയിക്കും ഏവരേയും. പലദിനമായി ഞാനും ബലഭദ്രാനുജാ നിന്നെ നലമൊടു കാണ്മതിന്നും.., ത്വല്‍ പാദം ചേരുവോളം അല്പ്പേതരയാം ഭക്തി അപ്രമേയാ തന്നീടേണം…
ചെമ്പൈ സംഗീതോത്സവംപോലെ ഗുരുവായൂര്‍ ദേവസ്വം കുചേല ദിനവും പ്രശസ്തമാക്കേണ്ടത് തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: