കൊച്ചി: കേരളതീരത്ത് പിടിയിലായ ഇറാനികള്‍ക്ക് ഭീകരരുമായി ബന്ധമില്ലെന്ന് എന്‍ഐഎ. ഇവര്‍ സഞ്ചരിച്ചിരുന്ന ബോട്ടില്‍നിന്ന് അറുത്തുമാറ്റിയ വല കണ്ടെത്താന്‍ സാധിച്ചിട്ടില്ലെങ്കിലും ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഇവരുടെ ഭീകരബന്ധം കണ്ടെത്താനായിട്ടില്ലെന്നാണ് എന്‍ഐഎ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്.
കടലില്‍ വീണ്ടും പരിശോധന നടത്തണമോയെന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. ആഗസ്റ്റിലാണ് ആലപ്പുഴയില്‍ തീരത്തോട് ചേര്‍ന്ന് 12 ജീവനക്കാരുമായി ബറൂക്കി എന്ന കപ്പല്‍ പിടിയിലാകുന്നത്. ഇറാനിയന്‍ പാകിസ്ഥാന് അതിര്‍ത്തിയില്‍ താമസിക്കുന്നവരാണ് ബോട്ടിലുണ്ടായിരുന്നത്. പിടിച്ചെടുത്ത ബോട്ടിനെ തീരത്തേക്ക് കൊണ്ടുവരാന്‍ ബോട്ടിലെ വല തടസമായപ്പോള്‍ തീരസംരക്ഷണസേന അത് മുറിച്ചുമാറ്റി കടലിലൊഴുക്കിയിരുന്നു.
ബോട്ടില്‍നിന്ന് ഉപഗ്രഹഫോണും വിദേശ കറന്‍സികളും കണ്ടെത്തുകയും ബോട്ടിലുണ്ടായിരുന്നവര്‍ വിദേശരാജ്യങ്ങളിലേക്ക് വിളിച്ചതിന്റെ തെളിവുകള്‍ ലഭിക്കുകയും ചെയ്തതോടെയാണ് ഭീകരാക്രമണം ലക്ഷമിട്ടാണ് സംഘമെത്തിയതെന്ന സംശയം ഉയര്‍ന്നത്. ഇതേത്തുടര്‍ന്നാണ് സംസ്ഥാന പോലീസ് എന്‍ഐഎയ്ക്ക് അന്വേഷണം കൈമാറിയത്.
വല കണ്ടെത്താന്‍ എന്‍ഐഎ ആഴക്കടലില്‍ പരിശോധന നടത്തിയിരുന്നു. ഗവേഷണ കപ്പലായ സമുദ്ര രത്നാകരയില്‍ റോബോട്ടുകളുടേയും കാന്തിക തരംഗങ്ങളുടേയും സഹായത്തോടെയായിരുന്നു പരിശോധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: