കൊച്ചി: സിന്‍ഡിക്കേറ്റ് തീരുമാനങ്ങളുടെ മിനിറ്റ്സ് തിരുത്തി ഉത്തരവിറക്കിയെന്ന് ആരോപിച്ച് കാലടി സംസ്കൃത സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ എം.സി ദിലീപ്കുമാറിനെതിരേ ഗവര്‍ണര്‍ക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും പരാതി.
യോഗത്തില്‍ ഇംഗ്ലീഷ് പ്രൊഫസറായ ഡോ.എന്‍.പ്രശാന്തകുമാറിനെ വകുപ്പുമേധാവി സ്ഥാനത്തു നിന്ന് പുറത്താക്കാനുള്ള അജന്‍ഡ വി.സി കൊണ്ടുവന്നെങ്കിലും സിന്‍ഡിക്കേറ്റ് അംഗീകരിച്ചിരുന്നില്ല. പക്ഷേ പ്രശാന്തകുമാറിനെ പുറത്താക്കാനുള്ള തീരുമാനം സിന്‍ഡിക്കേറ്റ് അംഗീകരിച്ചെന്ന് വൈസ്ചാന്‍സലര്‍ മിനിറ്റ്സില്‍ ഉള്‍പ്പെടുത്തിയെന്ന് പറയുന്നു.
ഇതുപ്രകാരം ഉത്തരവ് പുറത്തിറക്കുകയും ചെയ്തു. ഹൈക്കോടതിയില്‍ നിലവിലുള്ള കേസില്‍ ഈ ഉത്തരവ് ഹാജരാക്കിയെന്നും പ്രശാന്തകുമാര്‍ നല്കിയ പരാതിയില്‍ പറയുന്നു. സിന്‍ഡിക്കേറ്റ് മിനിറ്റ്സ് തിരുത്തിയത് വൈസ്ചാന്‍സലറുടെ ഗുരുതരമായ പെരുമാറ്റദൂഷ്യമായി കണക്കാക്കി ഗവര്‍ണര്‍ ഇടപെടണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: