തൃശൂര്‍: കേരളത്തില്‍ മാധ്യമസ്വാതന്ത്ര്യം പോലും വച്ചുപൊറുപ്പിക്കില്ല എന്ന അവസ്ഥയിലാണ് കാര്യങ്ങളെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം ശോഭ സുരേന്ദ്രന്. പള്ളിത്തര്‍ക്കം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മര്‍ദ്ദനമേറ്റ ജനംടിവി ക്യാമറമാന് ജിതിന് ജോസിനെ തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അവര്‍. ജിതിനെ മര്‍ദ്ദിക്കുകയും ക്യാമറ തല്ലിത്തകര്‍ക്കുകയും ചെയ്തവരെ ഉടന്‍ പിടികൂടണം.
ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സും ആഭ്യന്തരവകുപ്പും ഒത്തുകളിച്ച് പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. ജിതിന് ക്രൂരമായ മര്‍ദ്ദനമേറ്റിട്ടുണ്ട്. ചികിത്സക്കും വിശ്രമത്തിനും ആവശ്യമായ നഷ്ടപരിഹാരം പ്രതികളില്‍ നിന്ന് ഈടാക്കണമെന്നും ശോഭസുരേന്ദ്രന്‍ പറഞ്ഞു. അസഹിഷ്ണുത എന്ന പേരില്‍ നാടുമുഴുവന്‍ പ്രസംഗിച്ചു നടക്കുന്ന കെപിസിസി പ്രസിഡണ്ട് വി.എം.സുധീരന് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം.
മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുന്ന സമീപനം കേരളത്തിന്റെ ജനാധിപത്യ സ്വഭാവത്തിന് ചേര്‍ന്നതല്ല. ഇത്തരം സമീപനങ്ങള്‍ നാട്ടിലെ ജനാധിപത്യ വാഴ്ചയെ അപകടത്തിലാക്കുമെന്നും അവര്‍ പറഞ്ഞു. കോര്പ്പറേഷന് കൗണ്‍സിലര്‍മാരായ വി.രാവുണ്ണി, ലളിതാംബിക, ഹിന്ദു ഐക്യവേദി ജില്ലാകമ്മിറ്റി അംഗം കെ.കേശവദാസ്, ഉണ്ണി പൂങ്കുന്നം തുടങ്ങിയവര്‍ അവരോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: