ചങ്ങനാശേരി: കുറിച്ചിയില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോമിയോപ്പതി (സിആര്ഐഎച്ച്)ല്‍ അറുപതോളം വരുന്ന താത്കാലിക ജീവനക്കാര്‍ക്ക് ശമ്പളം കിട്ടാതായിട്ട് രണ്ട് മാസമാകുന്നു. കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എലഗന്റ് ഏജന്‍സി എന്ന സ്ഥാപനമാണ് സെക്യൂരിറ്റി, ഫാര്‍മസി, വാര്‍ഡ് ബോയ്, ആയ, നേഴ്സ, ക്ലീനിംഗ്, റിസപ്ഷന്, ലാബ് അസിസ്റ്റന്റ്, ഓഫീസ് സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് ജീവനക്കാരെ കരാറടിസ്ഥാനത്തില്‍ കേന്ദ്രഗവണ്മെന്റ് നിയന്ത്രണത്തിലുള്ള ഹോമിയോ ആശുപത്രിയിലേക്ക് നല്‍കുന്നത്.
ആശുപത്രി അധികൃതരും ഏജന്‍സിയും തമ്മിലുള്ള ഒത്തുകളിമൂലം ജീവനക്കാര്‍ക്ക് നല്‍കേണ്ട ശമ്പളത്തില്‍നിന്നും മൂവായിരം മുതല്‍ നാലായിരം വരെ രൂപ ഏജന്‍സി അപഹരിക്കുന്നു. കൂടാതെ ഇ.എസ്.ഐ, പി.എഫ് എന്നിവയിലേക്കുള്ള പണംപോലും കഴിഞ്ഞ 9 മാസമായി ഏജന്‍സി അടയ്ക്കുന്നില്ല. തൊഴില്‍ സുരക്ഷയും ശമ്പളവും നല്‍കാതെ തൊഴിലാളികളെ പീഡിപ്പിക്കുവാന്‍ ആശുപത്രി അധികൃതര്‍ കൂട്ടുനില്‍ക്കുന്നു. അടിയന്തിരമായി തടഞ്ഞുവച്ച ശമ്പളം നല്കുവാനും ഇ.എസ്.ഐ, പിഎഫ് ആനുകൂല്യങ്ങളിലേക്കുള്ള വിഹിതം അടയ്ക്കുവാനുമാവശ്യപ്പെട്ട ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് ജീവനക്കാര്‍ പരാതി അയച്ചു. പ്രശ്നത്തിലിടപെടാന്‍ കൊടിക്കുന്നില്‍ സുരേഷ് എം.പി, എം.എല്‍.എ സി.എഫ്. തോമസ് എന്നിവരോടും നിവേദനത്തിലൂടെ തൊഴിലാളികള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: