കുന്നത്തൂര്‍: ശൂരനാട് വടക്ക് ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ സിപിഎം-ഡിവൈഎഫ്ഐ ഗുണ്ടാആക്രമണം. ബാലികയടക്കം നാലുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശൂരനാട് വടക്ക് പുലിക്കുളം ബിജുഭവനില്‍ ബിനു, അമ്മ ചന്ദ്രമതിയമ്മ, ഭാര്യ ലക്ഷ്മി, മകള്‍ ഏഴുവയസുള്ള അമൃത എന്നിവരെയാണ് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞദിവസം രാത്രിയാണ് സിപിഎം ഗുണ്ടകള്‍ ആക്രമണം അഴിച്ചുവിട്ടത്. പ്രദേശത്തെ കുപ്രസിദ്ധനായ ക്രിമിനല്‍ സിപിഎമ്മുകാരന്റെ നേതൃത്വത്തില്‍ പത്തോളം വരുന്ന ഗുണ്ടാസംഘം ബൈക്കുകളില്‍ എത്തിയാണ് ആക്രമണം നടത്തിയത്. വീടിന്റെ വാതിലും ജനാലകളും തകര്‍ത്തു. മുറ്റത്ത് നിര്‍ത്തിയിട്ട സ്കൂട്ടര്‍ തല്ലിതകര്‍ത്തു. തുടര്‍ന്ന് ബിനുവിനെയും മര്‍ദിച്ചു. ഇതിനെ ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മാതാവിനും ഭാര്യക്കും മകള്‍ക്കും മര്‍ദ്ദനമേറ്റത്. ചന്ദ്രമതിയമ്മയുടെ തലയില്‍ ആഴത്തിലുള്ള മുറിവാണ് സംഭവിച്ചത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇവിടെ ഏറെനാളായി സിപിഎം അക്രമങ്ങള്‍ അഴിച്ചുവിടുകയാണ്. ബിനുവും കുടുംബവും പ്രചാരണപരിപാടികളില്‍ സജീവമായതാണ് അക്രമത്തിന് കാരണമായത്. ശൂരനാട് പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: