ന്യൂദല്‍ഹി: തനിക്കെതിരെ ആരെങ്കിലും വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ സാധാരണ പരാതിക്കാരന് ഒരു മാനനഷ്ടക്കേസ് നല്‍കും. മാപ്പു പറയണം, നഷ്ടപരിഹാരം നല്‍കണം. അത്രമാത്രം. എന്നാല്‍ തനിക്കെതിരെ വ്യാജ അഴിമതി ആരോപണം ഉന്നയിച്ച കേജ്രിവാളിനും കൂട്ടര്‍ക്കും എതിരെ അതിശക്തവും അസാധാരണവുമായ രീതിയില്‍ തന്നെയാണ് കേന്ദ്രധനമന്ത്രി അരുണ്‍ജെയ്റ്റ്ലി പ്രതികരിച്ചത്.
കേജ്രിവാളും കൂട്ടരും മാപ്പു പറയണം, പത്തു കോടി നഷ്ടപരിഹാരം നല്‍കണം. അതിന് സിവില്‍ മാനനഷ്ടക്കേസ് നല്കി. മറ്റൊന്ന് ക്രിമിനല്‍ മാനനഷ്ടക്കേസ്.അതായത് വെറുതേ ആരോപണം ഉന്നയിച്ചതാണെന്ന് തെളിഞ്ഞാല്‍ പ്രതികള്‍ക്ക് തടവു ശിക്ഷ വരെ ലഭിക്കും. ഇതാദ്യമായാണ് ഒരാള്‍ ഇങ്ങനെ മാനനഷ്ടക്കേസില്‍ നീതി തേടി രണ്ടു തരം കേസുകളും നല്‍കുന്നത്. ലോകത്ത് ഒരിടത്തു പോലും ഇത്തരം ശക്തമായ നീക്കം ഉണ്ടായിക്കാണില്ലയെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മറ്റു രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ഭാരതത്തില്‍ മാനനഷ്ടം സിവിലും ക്രമിനലുമുണ്ട്. വാക്കുകളാലോ രേഖാമൂലമോ അപമാനിച്ചാല്‍ ഒരാള്‍ക്ക് ഇതിലേതു നടപടിയും കൈക്കൊള്ളാം. സിവില്‍ നിയമപ്രകാരം ഹൈക്കോടതിയിലോ വിചാരണക്കോടതിയിലോ പരാതി നല്‍കാം, നഷ്ടപരിഹാരം തേടാം.
ക്രിമിനില്‍ കോടിയെ സമീപിക്കാനും ഐപിസിയില്‍ വ്യവസ്ഥയുണ്ട്.ജാമ്യമുള്ളതും ജാമ്യമില്ലാത്തതുമായ കേസുകള്‍ എടുക്കാം. ഐപിസി 499,500 വകുപ്പുകള്‍ പ്രകാരം കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ രണ്ടു വര്‍ഷം വരെ തടവ് ലഭിക്കാം.
കളിയാക്കിയോ വെറുപ്പ് പടര്‍ത്തിയോ ഒരാളുടെ സല്‍പ്പേരിന് കളങ്കം വരുത്തുന്ന നടപടിയാണ് മാനനഷ്ടം. ഇത് ആര്‍ക്കെതിരെയാണെന്ന് വ്യക്തമാക്കണം. ആരോപണം വാക്കാലോ രേഖമൂലമോ പുറത്താക്കിയിരിക്കണം.ഇതാണ് സിവില്‍ കേസില്‍ വേണ്ടത്. ക്രിമിനല്‍ കേസില്‍, ആരോപണം ഉന്നയിച്ചയാള്‍ പരാതിക്കാരന്റെ സല്‍പ്പേര് നശിപ്പിക്കാന്‍ തന്നെയാണ് ആരോപണം ഉന്നയിച്ചതെന്ന് പരാതിക്കാരന് തെളിയിക്കണം. ( ഇവിടെ അതു തെളിയിക്കാന്‍ ഉറച്ചാണ് ജെയ്റ്റ്ലി പരാതി നല്‍കിയത്.)
പ്രതികരിക്കാൻ ഇവിടെ എഴുതുക: