മുംബയ്: ഭാരതം സ്വന്തമായി വികസിപ്പിച്ച് നിര്‍മ്മിച്ച് സൈന്യത്തില്‍ ചേര്‍ത്ത യുദ്ധക്കപ്പല്‍ ഇന്ന് ഡീ കമ്മീഷന് ചെയ്യും. ഐഎന്‍എസ് ഗോദാവരിയാണ് നിര്‍ദ്ദിഷ്ട കാലാവധി പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്ന് നാവിക സേനയില്‍ നിന്ന് ഒഴിവാക്കുന്നത്.
88ല്‍ ശ്രീലങ്കയില്‍ നടന്ന ഓപ്പറേഷന് ജൂപ്പിറ്റര്‍, 94ല്‍ സൊമാലിയയില്‍ നിന്ന് ഭാരത സൈനികരെ മടക്കിക്കൊണ്ടുവന്ന ദൗത്യം ഏദന്‍ ഉള്‍ക്കടലില്‍ കടല്‍ക്കൊള്ളക്കാര്‍ക്ക് ഏതിരായ ഓപ്പറേഷന്, അവിടുത്തെ പട്രോളിംഗ്,98ല്‍ മാലദ്വീപ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ഭാരതസൈന്യം നടത്തിയ ഓപ്പറേഷന് കാക്ടസ് എന്നിവയില്‍ പങ്കെടുത്ത കപ്പലാണ്ഐഎന്എസ് ഗോദാവരി.
പടിഞ്ഞാറന്‍ കപ്പല്‍ വ്യൂഹത്തില്‍ രണ്ട് വിമാനവാഹനികള്ക്കൊപ്പമാണ് ഈ കപ്പല്‍ പ്രവര്‍ത്തിച്ചിരുന്നത്. 78 നവംബര്‍ മൂന്നിനാണ് കപ്പലിന്റെ കീലിട്ടത്. 80 ല്പൂര്ത്തിയായി. 83 ഡിസംബര്‍ പത്തിന് സൈന്യത്തില്‍ ചേര്‍ത്തു.32 വര്‍ഷത്തെ സേവനത്തിനു ശേഷമാണ് കപ്പല്‍ ഡീകമ്മീഷന്‍ ചെയ്യുന്നത്.
ഗോദാവരി കഌസ് ഫ്രിഗേറ്റാണ് ഇത്. ഐഎന്‍എസ് ഗംഗ, ഗോമതി എന്നിവയാണ് ഈ കഌസില്‍ പെടുന്ന മറ്റു യുദ്ധക്കപ്പലുകള്‍.മുംബയ് മസഗോണ്‍ ഡോക്കിലാണ് ഇത് നിര്‍മ്മിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: