ആലപ്പുഴ: ജില്ലയില്‍ ഉത്സവങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്ത ക്ഷേത്രങ്ങള്‍ ആന എഴുന്നള്ളിപ്പിന് 72 മണിക്കൂര്‍ മുമ്പ് അധികാര പരിധിയില്‍പ്പെടുന്ന ഫോറസ്റ്റ് റേഞ്ച് ഓഫീസിലും സ്റ്റേഷന് ഹൗസ് ഓഫീസിലും വിവരം നിര്‍ബന്ധമായും അറിയിച്ചിരിക്കണമെന്ന് ജില്ലാകളക്ടര്‍ പറഞ്ഞു.
നാട്ടാന പരിപാലന ജില്ലാതല സമിതി യോഗത്തില്‍ ആധ്യക്ഷ്യം വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തേ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും എഴുള്ളിപ്പിന് 72 മണിക്കൂര്‍ മുമ്പ് എത്ര ആനകള്‍, ഏതെല്ലാം ആനകള്‍ എഴുള്ളിപ്പിന് ഉണ്ടാകും തുടങ്ങിയ വിവരങ്ങളാണ് ഉദ്യോഗസ്ഥരെ അറിയിക്കേണ്ടത്. എഴുള്ളിപ്പിന് കൊണ്ടുവരുന്ന ആനകള്‍ക്ക് നാട്ടാന പരിപാലന നിയമപ്രകാരമുള്ള ഫിറ്റ്നെസ്സ് സര്‍ട്ടിഫിക്കറ്റ് ക്ഷേത്രോത്സവത്തിന്റെ ഭാരവാഹികള്‍ ഉറപ്പാക്കണം. അതോടൊപ്പം ക്ഷേത്രത്തില്‍ എഴുള്ളിപ്പിന് മുന്‍പ് സ്ഥലത്തെ വെറ്റിനറി ഡോക്ടറെക്കൊണ്ട് ആനയുടെ ആരോഗ്യ നില പരിശോധിക്കണമെന്നും ജില്ലാകളക്ടര്‍ പറഞ്ഞു.
225 ക്ഷേത്രങ്ങളാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഓരോ ക്ഷേത്രത്തിലും ആനയുടെയും എഴുള്ളിപ്പിന്റെയും ചുമതലക്കാരനായി ക്ഷേത്ര ഭാരവാഹികളിലൊരാള്‍ ഉണ്ടായിരിക്കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു. നാട്ടാന പരിപാലന നിയമങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താന്‍ പോലീസിന് കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ കഴിയുമെന്ന് യോഗം വിലയിരുത്തി. ആനപ്പാപ്പാന്മാര്, ആന ഉടമകള്‍, ക്ഷേത്ര പ്രതിനിധികള്‍ എന്നിവര്‍ക്ക് നാട്ടാന പരിപാലന നിയമം മലയാളത്തിലാക്കി പുസ്തകരൂപത്തില്‍ നല്‍കും. ഇവര്‍ക്കായി ബോധവത്കരണക്ലാസ്സും സംഘിടിപ്പിക്കും. ആനകളുടെ ആരോഗ്യത്തിനും പൊതുജനങ്ങളുടെ ജീവനും പ്രാധാന്യം നല്കി നാട്ടാന പരിപാലന നിയമം കര്‍ശനമായി നടപ്പാക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്കി.
അസിസ്റ്റന്റ് കസര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് എസ്.ശ്രീകുമാര്‍, ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് പ്രതിനിധി സാലി കണ്ണന്, ഫെസ്റ്റിവല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിസെക്രട്ടറി എന്‍.കെ. മധു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: