ചേര്‍ത്തല: ഗോവിന്ദനാമം പോലെ ഔഷധം വേറെയില്ലെന്ന് തത്തനപള്ളി കൃഷ്ണ അയ്യര്‍. ഹൃദയത്തില്‍ ഭഗവാന് വരണമെങ്കില്‍ ഗോവിന്ദനാമം ജപിക്കണം. നാമജപം അതിന്റെ താക്കോല്‍ ആണെന്നും അ്ദ്ദേഹം പറഞ്ഞു. ഭാഗവതസത്രത്തില്‍ കൃഷ്ണദര്‍ശനം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സത്സംഗങ്ങളും, ക്ഷേത്രങ്ങളിലെ നാമജപങ്ങള് കേള്‍ക്കുന്നതും ഇതിന് സഹായകമാണ്. മത്സരം ഇല്ലാതായാല്‍ സങ്കടങ്ങള്‍ ഇല്ലാതാകും. മനസമാധാനം ലഭിക്കും. സത്സംഗ വേദികളില്‍ നിന്ന് കിട്ടുന്ന അറിവുകള്‍ മനസ്സില്‍ സൂക്ഷിച്ച് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണം. ഇത് ഭഗവാനെ നമ്മുടെ ജീവിതത്തില്‍ എത്തിക്കാന്‍ സഹായിക്കും.
കൃഷ്ണനെ പുത്രനായി കിട്ടിയ വാസുദേവ-ദേവകിമാരുടെ സങ്കടം എത്ര വലുതായിരുന്നു. ആദ്യകുട്ടി പിറന്നപ്പോഴും സങ്കടം, ഭഗവാന് പിറന്നതിന് ശേഷവും സങ്കടം. ഭഗവാന്റെ ബാലലീലകള്‍ കാണാന്‍ കഴിയാതെ കാരഗൃഹത്തില്‍ കഴിയേണ്ടി വന്നു. ഭഗവാനെ കിട്ടാന്‍ കരയണം, കരഞ്ഞാല്‍ മത്രമെ ഭഗവാനെ കിട്ടു. നമ്മള് ആരെങ്കിലും ഭഗവാനെ കിട്ടണം എന്ന് പറഞ്ഞ് കരഞ്ഞിട്ടുണ്ടോ, എന്തിനൊക്കെയോ വേണ്ടി നമ്മള് കരയുന്നു. ഭഗവാനെ കിട്ടന് കരയാത്തതെന്താണ്, സ്വന്തമായി ആഗ്രഹിച്ച് കിട്ടാതെ വരുമ്പോള്‍ ഉണ്ടാകുന്ന കണ്ണീരിനാണ് വില.
സത്സംഗങ്ങളില്‍ പങ്കെടുത്ത് നല്ലത് മാത്രം ജീവിതത്തില്‍ പകര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: