കോട്ടയം: നൂറോളംപേരെ ഭാരവാഹികളാക്കിക്കൊണ്ട് നടത്തിയ ഡിസിസി പുനസംഘടനക്കെതിരെ നേതാക്കള്‍ രംഗത്ത്. കെപിസിസിയുടെ സര്‍ക്കുലറില്‍ പറഞ്ഞിരുന്ന നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെന്നാണ് പ്രധാന ആരോപണം. സര്‍ക്കുലര്‍ അനുസരിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനതെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച് പ്രസിഡന്റ് പദവിയിലെത്തിയവര്ക്ക് ഭാരവാഹിത്വം നല്‍കേണ്ടതില്ലെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ആര്‍പ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് പഞ്ഞിക്കാരന്‍ എന്നിവരെ ജനറല്‍ സെക്രട്ടറിമാരാക്കിയിട്ടുണ്ട്. ചില മണ്ഡലം പ്രസിഡന്റുമാരെ നേരിട്ട് ജില്ലാ ഭാരവാഹികളാക്കിയതും ആക്ഷേപവിധേയമാണ്. സംസ്ഥാന കോണ്‍ഗ്രസ് കമ്മറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ മറികടന്ന് ഐന്‍ടിയുസി അടക്കമുള്ള പോഷകസംഘടനകളുടെ ചുമതലക്കാരും ഡിസിസി ഭാരവാഹികളായവരില്‍ ഉള്‍പ്പെടുന്നു. സിബിഐ അറസ്റ്റ് ചെയ്ത ആളുകള്‍പ്പോലും ജില്ലാ ഭാരവാഹി ലിസ്റ്റില്‍ ഇടംനേടി.
അതേസമയം നിരവധി വര്‍ഷങ്ങളായി കോണ്‍ഗ്രസ് പ്രവര്ത്തകരായിരിക്കുകയും കെഎസ്യു മുതല്‍ പ്രവര്‍ത്തിച്ചുവരുകയും ചെയ്ത നിരവധിപേര്‍ താഴയപ്പെട്ടവരില്പ്പെടുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി ഡിസിസി മെമ്പറായിരുന്ന എം.കെ. അശോകന് ഇങ്ങനെ തഴയപ്പെട്ടവരില്‍ പ്രധാനിയാണ്. കഴിഞ്ഞ ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അയ്മനം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനില്‍നിന്നും മത്സരിക്കാന്‍ പത്രിക നല്‍കിയിരുന്ന അശോകനോട് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി പുനസംഘടിപ്പിക്കുമ്പോള്‍ അര്‍ഹമായ പ്രാതിനിത്യം നല്‍കാമെന്ന് പറഞ്ഞാണ് പിന്‍വലിപ്പിച്ചത്. എന്നാല്‍ അശോകന് തഴയപ്പെടുകയായിരുന്നു. ഡിസിസി നേതൃത്വത്തിന്റെ ഈ നടപടിക്കെതിരെ കോട്ടയത്തെത്തുന്ന സോണിയാഗാന്ധിയെ നേരില്‍കണ്ട് പരാതി കോടുക്കുവാനുള്ള തീരുമാനത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: