തലശ്ശേരി: പൊന്ന്യം നാലാം മൈലില്‍വെച്ച് സിപിഎം സംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ബിജെപി പ്രവര്‍ത്തകനെ മാരകമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. കൂട്ടക്കളത്ത് വാടകവീട്ടില്‍ താമസിക്കുന്ന പ്രബേഷ് (26)നെയാണ് 15 അംഗ സിപിഎം ക്രിമിനല്‍ സംഘം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പ്രബേഷിനെ ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊന്ന്യം നാലാം മൈല്‍ അയ്യപ്പമഠത്തിനടുത്തുള്ള വെള്ളുവക്കണ്ടി ഭഗവതി ക്ഷേത്രത്തില്‍ തിറ മഹോത്സവം കണ്ടുവീട്ടിലേക്ക് പോവുകയായിരുന്നു പ്രബേഷ്. ഈ സമയം മഠത്തിനടുത്ത് നിര്‍ത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസ്സിന്റെ പിന്‍ഭാഗത്ത് പതിയിരുന്ന അക്രമിസംഘമാണ് പ്രബേഷിന് നേരെ ബോംബെറിയുകയും വെട്ടിപ്പരിക്കേല്‍പ്പിക്കുയും ചെയ്തത്. സംഭവത്തില്‍ പ്രതിഷേധിച്ച് പൊന്ന്യം നായനാര്‍ റോഡില്‍ ഇന്നലെ ഹര്‍ത്താല്‍ ആചരിച്ചു. പൊതുവേ സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന പൊന്ന്യം നാലാം മൈല്‍ പ്രദേശത്ത് കരുതിക്കൂട്ടി സംഘര്‍ഷം സൃഷ്ടിക്കുവാനും അതുവഴി ക്ഷേത്രമഹോത്സവം അലങ്കോലപ്പെട്ടുത്തുന്നതിനുമുള്ള കൊലപാതക ശ്രമമാണ് സിപിഎം നടത്തിയതെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരികണമെന്നും അലംഭാവം കാട്ടിയാല്‍ ഗുരുതരമായ പ്രശ്നങ്ങള്‍ക്കിടയാക്കുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: