ജനശബ്ദം
വെള്ളാപ്പള്ളിനടേശന്റെ നേതൃത്വത്തില്‍ നടന്ന സമത്വമുന്നേറ്റ യാത്രയില്‍ അദ്ദേഹം ഉയര്‍ത്തിയ മുദ്രാവാക്യം ആരും ചര്‍ച്ചചെയ്യപ്പെട്ടുകണ്ടില്ല. ഇടത് വലത് രാഷ്ട്രീയ നേതാക്കളും പത്ര-ചാനല്‍ മാധ്യമങ്ങളും അക്കാര്യം മറച്ചുവെക്കുകയും അദ്ദേഹത്തെ മാനസീകമായി തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുകയാണുണ്ടായത്. ഇരുപത് വര്‍ഷം കഴിഞ്ഞാല്‍ കേരളം മുസ്ലീം ഭൂരിപക്ഷ സംസ്ഥാനമാകുമെന്നു പറഞ്ഞ വി.എസ്.അച്ചുതാനന്ദനും ഒരിക്കല്‍ ഈ മാനസികാവസ്ഥ അനുഭവിക്കേണ്ടിവന്നിട്ടുണ്ട്.
ഇന്നത്തെ മാറിയ ചുറ്റുപാടില്‍ ശ്രീനാരായണഗുരു ജീവിച്ചിരിപ്പുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ നലപാട് എന്തായിരിക്കും? ഹിന്ദുക്കള്‍ എന്നും ഭിന്നിച്ചുനില്ക്കണമെന്നും, ജാതിയുടെ അടിസ്ഥാനത്തില്‍ എന്നും ശത്രുതയില്‍ കഴിയണമെന്നും ഹിന്ദുവിന്റെ മക്കള്‍ എന്നും രാഷ്ട്രീയ അടിമകളായി ജീവിതം ഹോമിക്കപ്പെടണമെന്നും ആയിരിക്കുമോ അദ്ദേഹത്തിന്റെ നിലപാട്?
നമ്മുടെ രാജ്യത്ത് നടക്കുന്ന ചില ഒറ്റപ്പെട്ട സംഭവങ്ങളെ മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഇതിലെറെ ഗുരുതരമായ ഒട്ടേറെ സംഭവങ്ങള്‍ ഉണ്ടായിട്ടും ഇന്ന് രാജ്യത്തിനകത്തുള്ളവരെ തന്നെ ഉപയോഗിച്ച് സമര്‍ത്ഥമായി രാജ്യം കുട്ടിച്ചോറാക്കുകയാണ് വിദേശ ശക്തികള്‍. നമ്മുടെ രാജ്യത്തെ എത്രബുദ്ധിജീവികള്ക്ക് രാജ്യതാല്പര്യമുണ്ടെന്ന് ജനം വിലയിരുത്തുക. എത്ര രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ദേശസ്നേഹമുണ്ടെന്ന് ജനം വിലയിരുത്തുക. സ്വന്തം രാജ്യം കരുത്തുനേടണമെന്ന് എത്രപേര്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ട്? ചാനലുകളെയും മാധ്യമങ്ങളെയും ജനം വിലയിരിത്തുക. കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളെ ജനം വിലയിരിത്തുക. ഒരാള്‍ സമസ്ത മേഖലകളിലെയും ആരോപണ വിധേയന്, മറ്റൊരാള്‍ പശു അല്ലെങ്കില്‍ കാള ആരാണെന്നും, ഭൂമി മാതാവെങ്കില്‍ പിതാവ് ആരാണെന്നും ചോദിക്കുന്ന പഴഞ്ചന്‍ ചിന്താഗതിക്കാന്‍, ഇനി മൂന്നാമതൊരാള്‍ ജനങ്ങളെ ഒന്നായി കാണാന്‍ കഴിയാത്ത അക്രമത്തെയും കൊലപാതകങ്ങളെയും നിരുത്സാഹപ്പെടുത്താത്ത പക്കാരാഷ്ട്രീയക്കാരന്. ഇതിന് ഏകപ്രതിവിധി ഒ.രാജഗോപാല്‍ കേരളത്തിന്റ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവുക എന്നുള്ളതാണ്. കേരളത്തില്‍ ഒരു സര്‍വ്വേ നടത്തിയാല്‍ തൊണ്ണൂറ് ശതമാനം ജനങ്ങളും ഒ.രാജഗോപാല്‍ മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നവരാണ്. ബിജെപി നേതൃത്വം ഇടപെട്ട് കെ.സുരേന്ദ്രനെയും ശോഭാ സുരേന്ദ്രനെയുംപോലയുള്ളവരെ മുന്നണിപോരാളികളാക്കി ഒ.രാജഗോപാലിനെ കേരളത്തിന്റെ മുഖ്യമന്ത്രിസ്ഥാനാര്ത്ഥഇയായി ഉയര്‍ത്തിക്കാട്ടുകയും കേരളത്തിന്റെ 140 മണ്ഡലങ്ങളിലും അദ്ദേഹത്തിന്റെ സാന്നിധ്യം ഉറപ്പുവരുത്തുകയും കാസര്‍കോഡ് നിന്നും അനന്തപുരിയിലേക്ക് ഒരു രഥയാത്ര നയിക്കുകയും ചെയ്തുകാണാന്‍ കേരള ജനത ആഗ്രഹിക്കുന്നു. അങ്ങനെ ഒരവസ്ഥയുണ്ടായാല്‍ കേരളത്തിലെ ഇടത്-വലത് നേതാക്കളുടെ ഉറക്കം നഷ്ടപ്പെടുകയും അവര്‍ ഒറ്റക്കെട്ടായി നിന്ന് എതിര്‍ക്കുന്നതും കേരള ജനതയ്ക്ക് കാണാം.
സുരേഷ് ബാബു, ചൈതന്യ, കണ്ണൂര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: