കൂത്തുപറമ്പ്: ക്രിസ്തുമസ് അവധിക്കാലത്ത് കൂത്തുപറമ്പ് നിര്‍മലഗിരി കോളേജില്‍ ഒത്തുകൂടിയ എന്‍സിസി കാഡറ്റുകള്‍ പുത്തന്‍ അറിവുകള്‍ സ്വായത്തമാക്കുന്നു. കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലെ 700 ഓളം കാഡറ്റുകളാണ് 31-ാം കേരള ബറ്റാലിയന് എന്‍സിസി ക്യാമ്പില്‍ പങ്കെടുക്കുന്നത്. ഓരോ ദിവസവും വ്യത്യസ്തവും മികവുറ്റതുമായ പരിശീലനങ്ങളും ക്ലാസുകളുമാണ് കാഡറ്റുകള്‍ക്ക് ലഭിക്കുന്നത്. ക്യാമ്പ് സെറ്റിങ്ങ്, സായുധസേനയില്‍ എങ്ങനെ ജോലി നേടാം, ആരോഗ്യ പരിപാലനം, കരിയര്‍ ഗൈഡന്‍സ് എന്നിവയെ സംബന്ധിച്ച ക്ലാസുകളാണ് ആദ്യ രണ്ടുദിവസങ്ങളിലുണ്ടായത്. മൂന്നാം ദിവസം തോക്കുപയോഗിച്ച പരിശീലനമായിരുന്നു. 7.62 എംഎം സെല്‍ഫ് ലോഡിങ്ങ് റൈഫിളിന്റെ വിവിധ ഭാഗങ്ങള്‍ വേര്‍പെടുത്താനും പിന്നീട് അവ കൂട്ടിയോജിപ്പിക്കാനുമുള്ള അറിവ് കേഡറ്റുകള്‍ സ്വായത്തമാക്കി. വെടിവെപ്പിനുള്ള മുന്നൊരുക്കങ്ങളും ഉന്നം പിഴക്കാതെ ശത്രുവ്യൂഹത്തിനെതിരെ പ്രയോഗിക്കാനുള്ള കഴിവും കാഡറ്റുകള്‍ക്ക് പകര്‍ന്ന് നല്‍കുന്നത് ഡെപ്യൂട്ടി ക്യാമ്പ് കമാണ്ടന്റ് ലഫ്. കേണല്‍ പി.വി.നാരായണന്, ഹവില്‍ദാര്‍മാരായ ആര്.വി.നിശാന്ത്, എം.സി.സജിത്ത് കുമാര്‍, പി.പി.ഷിജുമോന്, കെ.ഷാജി എന്നിവര്‍ നേതൃത്വം നല്കി. നാലാം ദിവസം ട്രാഫിക് ബോധവത്കരണ ക്ലാസും ഉണ്ടായിരുന്നു. 19 മുതല്‍ 28 വരെ നടക്കുന്ന ക്യാമ്പിന് കമാണ്ടന്റ് കേണല്‍ നിധിന് അര്ജ്ജുന് ഷിനഗാരെ, ഡോ.കെ.സെബാസ്റ്റ്യന്‍, കെ.കെ.വിനോദ് കുമാര്‍, എം.രമേശന്, സി.കെ.അനില്‍ കുമാര്‍, സി.പ്രഭാവതി, സുബേദാര്‍ മേജര്‍ എ.ഗോപി, സുബേദാര്‍ ഉണ്ണികൃഷ്ണന് എന്നിവരാണ് നേതൃത്വം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: