തൃശൂര്‍: സാംസ്കാരിക കേരളത്തിന്റെ ആത്മാവ് കുടികൊള്ളുന്ന നിളാതീര ഗ്രാമങ്ങളിലൂടെ നിളാപരിക്രമ സംഘടിപ്പിക്കും. മഹാകവി അക്കിത്തതിന്റെ അദ്ധ്യക്ഷതയില്‍ പ്രവര്‍ത്തിക്കുന്ന നിളാ വിചാരവേദിയാണ് നിളായാത്ര സംഘടിപ്പിക്കുന്നത്. ഇത് നാലാം തവണയാണ് നിളാപരിക്രമ സംഘടിപ്പിക്കുന്നത്. വിദ്യാര്‍ത്ഥികള്‍, ശാസ്ത്രജ്ഞര്‍, സാമൂഹിക സാംസ്കാരിക പരിസ്ഥിതി പ്രവര്‍ത്തകര്‍ എന്നിവര്‍ യാത്രയില്‍ പങ്കെടുക്കും.
ജനുവരി 29 മുതല്‍ 31 വരെയാണ് യാത്ര. 29ന് പാലക്കാട് തുഞ്ചന്‍ സമാധിയില്‍ നിന്നും തുടങ്ങി കൊടുമ്പ്, ചെമ്പൈഗ്രാമം, പറളി, കിള്ളിക്കുറിശ്ശിമംഗലം, തുഞ്ചന്‍മഠം, തിരുവില്വാമല, ഐവര്‍മഠം, മായന്നൂര്‍ ഗായത്രിപുഴ സംഗമം, തിരുവഞ്ചിക്കുഴി ഗുഹാക്ഷേത്രം, വള്ളത്തോള്‍ സമാധി, പങ്ങാവ് ഊട്ടുപുര, ചെറുതുരുത്തിയില്‍ സമാപിക്കും. 30ന് കൊണ്ടയൂരില്‍ നിന്നും ആരംഭിച്ച് തിരുമിറ്റക്കോട്, കണ്ണന്നൂര്‍, തൃത്താല, യജ്ഞേശ്വരം, കൂടല്ലൂര്‍, കുറ്റിപ്പുറം, തവനൂര്‍, ചമ്രവട്ടം, ഗോമുഖം, തിരുനാവായ, പെരശ്ശനൂര്‍, തിരുവേഗപ്പുറം, പട്ടാമ്പിയില്‍ സമാപിക്കും. 31ന് മുണ്ടായില്‍ നിന്നും ആരംഭിച്ച് ഷൊര്‍ണൂര്‍ ആയൂര്വേദസമാജം, കവളപ്പാറ, പാലപ്പുറം, കല്‍പ്പാത്തിയില്‍ സമാപിക്കും.
തുഞ്ചന്‍ സമാധി, കുഞ്ചന്മഠം, ഐവര്‍മഠം, കേരള കലാമണ്ഡലം നിളാ കാമ്പസ്സ്, പന്തിരുകുല സ്മാരകങ്ങള്‍, അതിരാത്രഭൂമി, വള്ളത്തോള്‍ കേളപ്പജി സമാധി ഭൂമികള്‍, മാമാങ്ക സ്മാരകങ്ങള്‍, തവനൂര്‍ സര്‍വ്വോദയ ഗ്രാമം, തിരുനാവായ ഗാന്ധിസ്മൃതി, കുറ്റിപ്പുറം നിളാ പാര്‍ക്ക്, കല്‍പ്പാത്തി ഗ്രാമം എന്നിവ യാത്രയില്‍ സന്ദര്‍ശിക്കും. നിളാ പഠനം ഗവേഷണം കേന്ദ്രത്തിലെ പരിസ്ഥിതി ശാസ്ത്രജ്ഞര്‍ നിളയുടെ അവസ്ഥയെക്കുറിച്ച് പഠിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: