കളമശ്ശേരി: കഴിഞ്ഞ 59ദിവസത്തിനിടെ പെരിയാര്‍ 13 തവണ ചുവന്ന് ഒഴുകിയിട്ടും ഏലൂര്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് മറുപടിയില്ല. ഏലൂര്‍ പാതാളംപുഴയിലെ റെഗുലേറ്റര്‍ കം ബ്രിഡ്ജിന്നു സമീപമാണ് ചുവപ്പ്നിറം കണ്ടുതുടങ്ങിയത്. കഴിഞ്ഞ ഞായറാഴ്ച്ച മഞ്ഞുമ്മല്‍ ആറാട്ടു കടവിന് സമീപം മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തു പൊഞ്ഞിയത് ജലത്തില്‍ ഓക്സിജന്റെ അളവ് കുറഞ്ഞതിനാലാണെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടുകൂടി ഏലൂര്‍ പിസിബിലെ എഞ്ചിനീയറായ ലില്ലിക്കുട്ടിയുടെ നേത്യത്വത്തില്‍ ഒരുസംഘം ജീവനക്കാര്‍ സ്പീഡ് ബോട്ടില്‍ സഞ്ചരിച്ച് ആഴത്തില്‍ നിന്നുള്ള ജലം സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.
എറണാകുളം സെന്റ്രല്‍ ലാബിലെ വിദഗ്ധ പരിശോധനക്ക് ശേഷം വിശദമായ റിപ്പോര്‍ട്ട് ലഭിക്കുകയുള്ളൂ. പെരിയാറ്റില്‍ നടക്കുന്ന ഈ പ്രതിഭാസങ്ങള്‍ മൂലം ജനങ്ങള്‍ ആശങ്കാലാണെന്നുംകു ഇതിന്റെ വ്യക്തമായ കാരണം കണ്ടെത്താന്‍ പിസിബിക്ക് കഴിയാത്തത് ഏതോ വമ്പന്‍ വ്യവസായ സ്ഥാപനങ്ങളെ സംരക്ഷിക്കാന്‍ നടത്തുന്ന ഒത്തുകളിയാണോയെന്നും സംശയമുണ്ടെന്ന് സമീപവാസികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: