കണ്ണൂര്‍: ധര്‍മ്മടത്തെ സിപിഎം കേന്ദ്രത്തില്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് കൊല്ലപ്പെട്ട ബോംബ് സ്ഫോടനത്തില്‍ പൊട്ടിയത് ആസൂത്രിത അക്രമത്തിന് ഒരുക്കിയ ബോംബുകളിലൊന്ന്. തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം ചെറിയ അക്രമങ്ങളൊഴിച്ചാല്‍ സമാധാനപരമായി മുന്നോട്ടു പോവുകയായിരുന്നു കാര്യങ്ങള്‍. അതിനിടെയാണ് സംഭവം.
എടച്ചൊവ്വ, തലശ്ശേരി, പിണറായി തുടങ്ങി വിവിധ സ്ഥലങ്ങളില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ സിപിഎം സംഘം കഴിഞ്ഞദിവസം അക്രമം നടത്തിയിരുന്നു. ഇതും ആസൂത്രിത നീക്കത്തിന്റെ ഭാഗമായിരുന്നു.
കടലോരത്തെ പറമ്പില്‍ നിന്ന് വീട്ടിലേക്ക് വിറക് ശേഖരിക്കവെ കാണപ്പെട്ട വസ്തു കൈയ്യിലെടുത്തപ്പോള്‍ സ്ഫോടനം നടന്നാണ് കോണ്‍ഗ്രസ് പ്രവര്ത്തകന് മരിച്ചതെന്നാണ് പോലീസിന്റെ നിഗമനം. സ്ഫോടനം നടന്ന സ്ഥലം സിപിഎമ്മിന് ശക്തമായസ്വാധീനമുള്ള പ്രദേശമാണ്. ജനവാസമില്ലാത്ത പ്രദേശം കൂടിയാണ്. ഇവിടെ നടക്കുന്ന കാര്യങ്ങള്‍ പുറംലോകം അറിയില്ല. ഇതിനാല്‍ ഇവിടെ സിപിഎം ബോംബ് നിര്‍മ്മാണത്തിനായി തെരഞ്ഞെടുക്കുകയായിരുന്നു. നാട്ടുകാരെ പ്രദേശത്തേക്ക് കയറ്റിവിട്ടിരുന്നില്ല.
രണ്ട് ബോംബുകള്‍ പൊട്ടിയതിനു ശേഷം പ്രദേശത്ത് സ്വരൂപിച്ചിരുന്ന ബോംബ് ശേഖരം പൂര്‍ണ്ണമായും പാര്‍ട്ടിയുടെ മറ്റ് ശക്തികേന്ദ്രങ്ങളിലേക്ക് മാറ്റി. സ്ഫോടനത്തിന്റെ പേരില്‍ പാര്‍ട്ടി നേതാക്കളോ പ്രവര്‍ത്തകരോ പിടിക്കപ്പെടുകയോ പ്രതി ചേര്ക്കപ്പെടുമോയെന്ന ഭയവും സിപിഎം നേതൃത്വത്തിനുണ്ടായിരുന്നു. സിപിഎമ്മിന് സ്ഫോടനത്തില്‍ പങ്കില്ലെന്ന് ജില്ലാ സെക്രട്ടറി തന്നെ തൊട്ടടുത്ത നിമിഷം പ്രഖ്യാപിച്ചത് ഇതുകൊണ്ടാണെന്നാണ് സൂചന.
സ്ഫോടനം നടന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ സ്ഥലത്തെത്തി ജില്ലാസെക്രട്ടറി സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചതും ആസൂത്രിതമായിരുന്നു. ജില്ലാ സെക്രട്ടറിയുടെ നടപടി ദുരൂഹതക്ക് കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: