ആലപ്പുഴ: ജീവനക്കാരെ മര്‍ദ്ദിച്ച് പെട്രോള്‍പമ്പില്‍ നിന്നും പണം കവര്‍ന്നു. ദേശിയപാതയോരത്ത് പുറക്കാട് പുത്തന്‍നട പെട്രോള്‍ പമ്പില്‍ ഇന്നലെ പുലര്‍ച്ചെ മൂന്നോടെയായിരുന്നു കവര്‍ച്ച നടന്നത്. സംഘവുമായി നടന്ന മല്‍പ്പിടിത്തത്തില്‍ ജീവനക്കാരായ പുറക്കാട് മാന്തയ്യില് ശശികുമാറിന്റെ മകന് ശിവകുമാര്‍, പുറക്കാട് ഇല്ലത്തുപറമ്പില്‍ ബാബുവിന്റെ മകന് വിപിന്‍(18) എന്നിവര്‍ക്ക് പരിക്കേറ്റു. തലക്കും കൈക്കും പരിക്കേറ്റ ഇരുവരെയും ആലപ്പുഴ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാറിലെത്തിയ മൂന്നംഗ സംഘമാണ് കവര്‍ച്ച നടത്തിയത്. ദേശീയപാതയോരത്ത് കാര്‍ നിര്‍ത്തിയശേഷം രണ്ടുപേര്‍ ബാത്ത് റൂമില്‍ പോകാനെന്ന് പറഞ്ഞ് പമ്പിലെത്തി. ഇതില്‍ ഒരാള്‍ പമ്പിലെ ഓഫീസിനുള്ളില്‍ കയറി പണം എടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ജീവനക്കാര്‍ തടഞ്ഞു. തുടര്‍ന്ന് രണ്ടംഗസംഘവുമായി ജീവനക്കാര്‍ മല്‍പ്പിടിത്തം നടത്തിയെങ്കിലും പണമടങ്ങിയ ബാഗുമായി കടന്നു. ജീവനക്കാര്‍ പിന്തുടര്ന്ന് കാറിന് സമീപത്തെത്തി പിടിവലിയുണ്ടാക്കി.
ഇതിനിടയില്‍ കാറില്‍ ഉണ്ടായിരുന്ന ആളും പുറത്തിറങ്ങി ജീവനക്കാരെ മര്‍ദ്ദിച്ചു പണമടങ്ങിയ ബാഗുമായി കടന്നുകളയുകയായിരുന്നു.
ദേശീയപാതയിലൂടെ വടക്ക് ഭാഗത്തേക്കാണ് സംഘം കടന്നത്. ജീവനക്കാര്‍ കണ്ട്രോള് റൂമില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അമ്പലപ്പുഴയില്‍ നിന്നും പോലീസ് എത്തി തിരച്ചില്‍ നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല.
വിവിധ സ്റ്റേഷനുകളില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചേര്‍ത്തലയ്ക്ക് സമീപം വെച്ച് കാര്‍ അര്‍ത്തുങ്കല്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടെങ്കിലും പിടികൂടാനായില്ല. ബാഗില്‍ 41,000 രൂപ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. കെഎല്‍-65 എഫ് 8267 എന്ന നമ്പര്‍ രേഖപ്പെടുത്തിയ കാറിലാണ് കവര്‍ച്ചാസംഘം എത്തിയത്.
തിരൂര്‍ ഭാഗത്തേക്കാണ് ഇവര്‍ പോയതെന്ന് കാറിന്റെ നമ്പറിന്റെ അടിസ്ഥാനത്തില്‍നടത്തിയ അന്വേഷണത്തില്‍ പോലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: