ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മനോരോഗിയെന്നു വിളിച്ചതിന് ആപ്പ് നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാളിനെതിരെ ക്രിമിനല്‍ കേസ്. പ്രമുഖ അഭിഭാഷകനായ പ്രദീപ് കുമാര്‍ ദ്വിവേദിയാണ് തീസ്ഹസാരി കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ഐപിസി 124 എ( രാജ്യദ്രോഹം) 500( മാനനഷ്ടം) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് നല്‍കിയത്. കേസില്‍ ജനുവരി നാലിന് കോടതി വാദം കേള്‍ക്കും. കേജ്രിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരായ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ദല്‍ഹി മുഖ്യമന്ത്രിയുടെ ഓഫീസിനു സമീപം സിബിഐ റെയ്ഡ് നടത്തിയപ്പോഴാണ് കേജ്രിവാള് മോദിയെ മനോരോഗിയെന്ന് വിളിച്ചത്.
സിബിഐ സ്വതന്ത്ര സ്ഥാപനമാണെന്ന് അറിഞ്ഞുകൊണ്ടാണ് വ്യക്തി താല്‍പ്പര്യം മുന്‍നിര്‍ത്തി രാഷ്ട്രീയ വൈരം തീര്‍ക്കാന്‍ കേജ്രിവാള് മോദിക്കെതിരെ ഇത്തരം വാക്കുപയോഗിച്ചത്. ഹര്‍ജിയില്‍ പ്രദീപ് കുമാര്‍ തുടര്‍ന്നു. കേജ്രിവാള് മോദി ഭീരുവും മനോരോഗിയാണെന്നും സാമൂഹ്യ മാധ്യത്തില്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു. ലോകത്തേറ്റവും വലിയ ജനാധിപത്യ രാജ്യത്തില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിക്ക് എതിരെയാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയത്. ഇത് തനിക്ക് മനോവേദനയുണ്ട്. ഹര്‍ജിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: