ആലപ്പുഴ: സൗന്ദര്യവത്കരണ നടപടികള്‍ പൂര്‍ത്തീകരിച്ച് ആലപ്പുഴ കനാല്‍ത്തീരം ജില്ലാതല കനാല്‍ മാനേജ്മെന്റ് സൊസൈറ്റി ഏറ്റെടുക്കുതോടെ തുടര്‍ുള്ള നടത്തിപ്പ് ചുമതലയും സംരക്ഷണച്ചുമതലയും പല ഭാഗങ്ങളായി തിരിച്ച് ജില്ലയിലെ പ്രധാന ബാങ്കുകള്‍ക്ക് നല്കുന്ന കാര്യം പരിഗണനിയിലാണെന്ന് ജില്ലാകളക്ടര്‍ എന്‍.പത്മകുമാര്‍ പറഞ്ഞു. ബാങ്കുകള്‍ക്ക് സമഗ്രമായ പ്രോജക്ട് റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം നല്കാന് കളക്ടര്‍ നിര്‍ദ്ദേശിച്ചു. കനാല്‍ സംരക്ഷണവുമായി ബന്ധപ്പെട്ട് കൂടിയ ബാങ്ക് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കനാലിന്റെ ഇപ്പോഴത്തെ അവസ്ഥയിലുള്ള പരിപാലനച്ചുമതലയായിരിക്കും നല്‍കുക. ഇതുസംബന്ധിച്ച് ബാങ്കുകള്‍ ജനുവരി 15 നകം മറുപടി നല്‍കുമെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ വ്യക്തമാക്കി. കനാല്ത്തീരത്തിന്റെ പരിപാലനച്ചുമതല ഏറ്റെടുക്കുന്ന ബാങ്കുകള്‍ക്ക് തീരത്ത് ബോര്ഡുവയ്ക്കാനുള്ള അനുമതി നല്‍കും. കനാല്‍ വീണ്ടും പഴയപടിയാകാന്‍ അനുവദിക്കില്ലെന്ന് കളക്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: