കണ്ണൂര്‍: നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം കണ്ണൂരിന്റെ വികസനത്തിന് നിരവധി പദ്ധതികള്‍. റോഡ് വികസനം, റെയില്‍വേ വികസനം, നഗരവല്കരണ പദ്ധതികള്‍ എന്നിവയാണ് കേ്രന്ദസര്‍ക്കാര്‍ കണ്ണൂരിനായി അനുവദിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ റോഡ്, െറയില്‍വേ, അമൃത്നഗരം പദ്ധതികള്‍ കണ്ണൂരിന്റെ വികസന ഗതിതന്നെ മാറ്റിമറിക്കുന്നതാണ്. നീണ്ട 10 വര്‍ഷം യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ ഇരുന്നപ്പോള്‍ അവഗണന മാത്രം നേരിട്ടിരുന്ന കണ്ണൂര്‍ റെയില്‍വേക്ക് ഇപ്പോള്‍ ബിജെപി സര്‍ക്കാരിലൂടെ പുതുജീവന്‍ വെച്ചിരിക്കുകയാണ്. റെയില്‍വേക്ക് എസ്കലേറ്റര്‍, സബ്വേ എന്നിവ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുകയും ഡിസംബര്‍ 6ന് സബ്വേയുടെ നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം നടത്തുകയുമുണ്ടായി. ഇതിനുപുറമേ നാലാമത് പ്ലാറ്റ്ഫോം നിര്‍മാണത്തിനും കേന്ദ്രസര്‍ക്കാരിന്റെ ഉറപ്പ് ലഭിച്ചിട്ടുണ്ട്. അടുത്ത റെയില്‍വേ ബജറ്റില്‍ ഇതിന്റെ പ്രഖ്യാപനമുണ്ടാകും. കണ്ണൂരിനെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു നേട്ടമാണ്. കേന്ദ്രസര്‍ക്കാരിന്റെ അമൃത്നഗരം പദ്ധതിയില്‍ ഇത്തവണയാണ് കണ്ണൂരിനെ ഉള്‍പ്പെടുത്തിയത്. പുതിയ കോര്പ്പറേഷന് എന്ന നിലയ്ക്ക് കണ്ണൂര്‍ നഗരത്തിന്റെ മുഖച്ഛായതന്നെ മാറ്റിമറിക്കുന്നതാണ് ഈ പദ്ധതി. നഗരത്തിന്റെ സമഗ്ര വികസനം ഇതിലൂടെ സാധ്യമാകും. കുടിവെള്ളം, അഴുക്കുചാല്‍, ഫുട്പാത്ത്, വാഹനപാര്‍ക്കിംഗ് സൗകര്യം, പാര്‍ക്ക് മനോഹരമാക്കല്‍, റിക്രിയേഷന്‍ സെന്റര്‍, കൂടുതല്‍ വാഹന സര്‍വ്വീസുകള്‍, റോഡ് വികസനം തുടങ്ങിയവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കണ്ണൂര്‍ ടൗണിന്റെ സമഗ്ര പ്രശ്നപരിഹാരത്തിന് ഇത് ഉപകരിക്കും. എംപിയും കളക്ടറും ചെയര്മാന്മാരായ കമ്മറ്റിക്കായിരിക്കും പദ്ധതിയുടെ നടത്തിപ്പ്. 50,000 കോടി രൂപയാണ് രാജ്യത്ത് അമൃത് പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ നീക്കിവെക്കുന്നത്. കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ഉള്‍പ്പടെ 17 നഗരങ്ങളെ അമൃത് നഗരം പദ്ധതി പ്രകാരം വികസിപ്പിക്കുമെന്ന് പ്രഖ്യാപന വേളയില്‍ത്തന്നെ പ്രധാനമന്ത്രി പറഞ്ഞിരുന്നു. നഗരമേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും കൂടുതല്‍ ബിസിനസ്സ് നിക്ഷേപ സാധ്യതകള്‍ക്കുള്ള അന്തരീക്ഷം സംജാതമാക്കുകയും അതുവഴി സാധാരണക്കാര്‍ക്ക് ഗുണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയുമാണ് കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ അമൃത് പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചത്. പദ്ധതിയുടെ 50 ശതമാനം കേന്ദ്രഫണ്ടാണ്. 587.99 കോടിയാണ് കേരളത്തിലെ അമൃത്നഗരം പദ്ധതിക്കായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. അമൃത്നഗരം പദ്ധതിക്കായി ആദ്യഘട്ടം 32 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് കൈമാറി. അടുത്ത മാര്‍ച്ച് 30ന് മുന്‍പ് ഫണ്ട് കാര്യക്ഷമമായി ചെലവഴിച്ചെങ്കില്‍ മാത്രമേ രണ്ടാംഘട്ടം ഫണ്ട് ലഭിക്കുകയുള്ളു. ഗ്രാമീണ മേഖലയായ കുറ്റിയാട്ടൂര്‍ പഞ്ചായത്തിന്റെ വികസന സാധ്യതകളെ തൊട്ടുണര്‍ത്താന്‍ 26.80 കോടി രൂപയുടെ റോഡ് വികസനത്തിനും കേന്ദ്രസര്‍ക്കാര്‍ അനുമതി ലഭിച്ചു. 18.7 കിലോമീറ്റര്‍ വരുന്ന ചേലേരിമുക്ക്-കൊളച്ചേരിമുക്ക്-നെല്ലിക്കാകുളം-നായാട്ടുപാറ റോഡ് 10 മീറ്റര്‍ വീതിയില്‍ മെക്കാഡം ടാറിംഗ് നടത്തുന്നതിനാണ് 26.80 കോടിയുടെ അനുമതി ലഭിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലുള്ള കേരളത്തിലെ ജലഗതാഗത പദ്ധതി കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലേക്ക് ദീര്‍ഘിപ്പിക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: