ഇരിട്ടി: കോളിത്തട്ടു ചപ്പുംകരിയില് എക്സൈസ് സംഘം നടത്തിയ റെയ്ഡില്‍ ആയിരം ലിറ്റര്‍ വാഷും, അഞ്ച് ലിറ്റര്‍ ചാരായവും വാഷ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന കലവും പിടികൂടി. ശ്രീകണ്ഠപുറം എക്സൈസ് ഇന്‍സ്പെക്ടര്‍ സി.സി.ആനന്ദകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഈ മേഘലയില്‍ രണ്ടു ദിവസമായി നടത്തി വരുന്ന വ്യാപക പരിശോധനക്കിടെ കല്ലുവെട്ടാന്‍ കുഴിയില്‍ ജയേഷ് (35) എന്നയാളുടെ പറമ്പില്‍ നിന്നുമാണ് ഇവ പിടികൂടിയത്.
വീടിന്റെ ആലക്ക് സമീപം കുഴിച്ചിട്ട ആയിരം ലിറ്ററിന്റെ വാട്ടര്‍ ടാങ്കിനകത്ത് സൂക്ഷിച്ച നിലയിലായിരുന്നു വാഷ്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അടുത്തുള്ള കുളത്തില്‍ നിന്നും ഇവ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന കലം കണ്ടെടുത്തത്. എക്സൈസ് സംഘത്തെ കണ്ട പ്രതി ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തി വരുന്നു. എക്സൈസ് ഇന്‍സ്പെക്ടറെ കൂടാതെ അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ എം.ബി.ഇബ്രാഹീം കുട്ടി, പി.പി.ഗോവിന്ദന്, പി.പി.വാസുദേവന്‍, സിവില്‍ ഓഫീസര്‍മാരായ ഉജേഷ്, എം.ഗോവിന്ദന്, സി.കെ. ഷിബു, എം.രമേശന്, കെ.കെ.കൃഷ്ണന്, കെ.രാജേഷ്, കെ.പി. വിജയന്, കെ.വി.പുരുഷോത്തമന് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: