അമ്പലപ്പുഴ: അമ്പലപ്പുഴയില്‍ പുതിയ ചരിത്രമായി സുദാമാ-ശ്രീകൃഷ്ണ സംഗമം നടന്നു. നിരവധി ആഘോഷപരിപാടികള്‍ക്ക് തുടക്കംകുറിച്ചിട്ടുള്ള അമ്പലപ്പുഴയിലാണ് സംസ്ഥാനത്താദ്യമായി ഇന്നലെ കുചേലദിനവുമായി ബന്ധപ്പെട്ട് സുദാമസംഗമം നടത്തിയത്. രാവിലെ 9.15ന് പുതുച്ചേരിപ്പടി ജങ്ഷനില്‍ നിന്നും കുചേലാഗമനത്തോടെ കിഴക്കേ നടയില്‍ എത്തിയ കുചേലസംഗമം ക്ഷേത്രത്തിന് വലംവച്ച് സംഗമവേദിയായ കുഞ്ചന്‍ സ്മാരകത്തില്‍ എത്തിയപ്പോള്‍ രുഗ്മിണിയ്ക്കും സത്യഭാമയ്ക്കു മൊപ്പം ശ്രീകൃഷ്ണന് കുചേലനെ സ്വീകരിക്കുന്ന മുഹൂ ര്‍ത്തം ഏവരെയും ഭക്തിയിലാറാടിച്ചു. കൃഷ്ണനായും കുചേലനായും രുഗ്മിണിയായും സത്യഭാമയായും വേഷമണിഞ്ഞ കുരുന്നുകള്‍ വേദിയിലിരുന്നവര്‍ക്ക് അവില് നല്കിയ ശ്രീകൃഷ്ണ കഥകളും ഗീതികയും ഓരോരുത്തരുടെയും മനസില്‍ ഭക്തിരസം വിതറി.
ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. മേല്‍പ്പത്തൂര്‍ ഉള്‍പ്പെടെയുള്ളവര്‍ അമ്പലപ്പുഴയില്‍ എത്തി യിട്ടും മടങ്ങിപ്പോകാന്‍ സാധിക്കാതിരുന്നതിന്റെ കാരണം തന്നെ കൃഷ്ണ- കുചേല ബന്ധത്തിന്റെ അവശേഷിപ്പുകള്‍ ഉളളതിനാലാണ്. തു ഞ്ചത്ത് രാമാനുജന് എഴുത്തച്ഛന് കിളിപ്പാട്ട് എഴുതിയതും അമ്പലപ്പുഴയില്‍ ആയിരുന്ന എന്നതും നമുക്ക് അഭിമാനിക്കാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഈ മണ്ണിലാണ് ബാലഗോകുലത്തിന്റെ സ്ഥാപകനായ എം.എ. കൃഷ്ണനും എത്തിയിരിക്കുന്നത്. ശ്രീകൃഷ്ണ സന്ദേശങ്ങള്ക്കുമാത്രമേ ഈ നാടിനെ മോചിപ്പിക്കാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. ബാലഗോകുലം സ്ഥാപനം എം.എ.കൃഷ്ണനെ ബാബുപണിക്കര്‍ പൊന്നാടയണിയിച്ച് പുരസ്കാരം നല്കി ആദരിച്ചു. ശ്രീകൃഷ്ണന്റെ ജീവിതവും ഭാരതീയ സംസ്കാരത്തിന്റെ സവിശേഷതയും എന്തെന്ന് പ്രൊഫ. ടോണി മാത്യു വിശദീകരിച്ചു. തന്നെ മക്കള്‍ അച്ഛനെന്നാണഅ വിളിക്കുന്നതെന്നും എന്നാല്‍ പാശ്ചാത്യ സംസ്കാരത്തിന്റെ പിന്തുടര്ച്ചയായി മൃതദേഹം എന്നര്‍ത്ഥം വരുന്ന മമ്മി എന്നാണ് അമ്മയ്ക്കു പകരം വിളിക്കാന്‍ കുട്ടികള്‍ ഇഷ്ടപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. നൂറുകണക്കിന് ആളുകള്‍ ചടങ്ങില്‍ പങ്കുകൊണ്ടു. സുദാമാ- ശ്രീകൃഷ്ണ സംഗമത്തിന്റ ജനറല്‍ കണ്‍വീനര്‍ പ്രേംകുമാര്‍ സ്വാഗതവും ചെയര്മാന് ടി.ആര്. രാജീവ് നന്ദിയും പറഞ്ഞു. ഡോ. ചന്ദ്രിക നാരായണന്, വൈക്കം ഗോപകുമാര്‍, റിട്ട. ജില്ലാ ജഡ്ജി സുന്ദരം ഗോവിന്ദ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: